തൃശൂർ: സിനിമ സഹ സംവിധായകൻ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് ബാലകൃഷ്ണന്റെ മകൻ ദീപുവാണ് (41) മരിച്ചത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കുളത്തിൽ തിങ്കളാഴ്ച രാവിലെ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.
അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻറ് റെസ്ക്യു ഓഫീസർ സുബ്രമണ്യൻ, ഫയർ ഓഫീസർമാരായ ജിതിൻ രാജ്, സജീഷ് ഉല്ലാസ്, ആൻറു, അരുൺരാജ്, രഞ്ജിത്, മഹേഷ്, ഷിജോർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം കരക്കു കയറ്റി. ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികളെടുത്തു. പോസ്റ്റ്മാർട്ടത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ സ०സ്ക്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.
നിമ്മിയാണ് ഭാര്യ. മക്കൾ – പ്രാർത്ഥന, പത്മസൂര്യ. ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമ സൂത്ര० എന്നീ സിനിമകളുടെ സഹ സംവിധായകനായി സ०വിധായകൻ വിജു അശോകനോടൊപ്പ० പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: