തൃശൂര്‍: കൊറോണയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ പലരും ഉയര്‍ന്ന ശമ്പള സ്കെയിലില്‍ ജോലി ചെയ്യുന്നത് നിശ്ചിത യോഗ്യത ഇല്ലാതെ. യോഗ്യതയുള്ള അടിസ്ഥാനവിഭാഗം ക്ഷേത്ര ജീവനക്കാരുടെ പ്രമോഷന് അകാരണമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു വെക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ 2018 ഒക്ടോബര്‍ 20ലെ ഉത്തരവ് പ്രകാരം കഴകം, ശാന്തി, അടിച്ചുതളി, സംബന്ധി, ചെണ്ടക്കാര് തുടങ്ങിയ അടിസ്ഥാനവിഭാഗം ക്ഷേത്ര ജീവനക്കാര്‍ക്ക് സീനിയോറിട്ടി പ്രകാരം വാച്ച്മാന് കം പ്യൂണ്‍ (ക്ലാസ്ഫോര്‍) പ്രമോഷന് നല്‍കാം.
എന്നാല്‍ ഉത്തരവ് പ്രകാരം ക്ഷേത്ര ജീവനക്കാരുടെ തന്നെ സേവന വ്യവസ്ഥ ബാധകമായ 18 കൗണ്ടര്‍ അസിസ്റ്റന്റ്മാര്‍ക്ക് മാത്രം പ്രമോഷന് നല്കി. രണ്ടു വര്‍ഷമായിട്ടും മറ്റു വിഭാഗത്തിന് പ്രമോഷന് നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് സീനിയോറിട്ടി പ്രകാരം അര്‍ഹരായ ജീവനക്കാര്‍ ഉയര്‍ന്ന പ്രായപരിധി പിന്നിട്ടതിനാല്‍ ഇവര്‍ക്ക് പ്രമോഷന് സാധ്യത നഷ്ടപ്പെടുകയാണ്.
ബോര്‍ഡിലെ എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് ഒഴിവ് അനുസരിച്ചു ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഓരോ മാസവും പ്രമോഷന് നല്കുന്നു. പക്ഷപാതപരമായ നിലപാട് സ്വീകരിച്ച് അടിസ്ഥാനവിഭാഗം ജീവനക്കാരെ അധികൃതര്‍ തഴയുകയാണ്. ദേവസ്വം ബോര്‍ഡിന്റെ മാന്വല്‍ അനുസരിച്ച് 9 പേപ്പറുകള്‍ പാസായാല്‍ മാത്രമാണ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കൂ. എന്നാല്‍ ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത് അനര്‍ഹരാണെന്ന് പരാതിയുണ്ട്.
കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അയോഗ്യരായ പലരും ഉയര്‍ന്ന ശമ്പളത്തില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്നത്. എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാര്‍ക്ക് യുഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിച്ചാല്‍ തുടര്‍ന്നുള്ള പ്രമോഷന് ലഭിക്കുന്നതിന് പിഎസ്സി നടത്തുന്ന പരീക്ഷ പാസാകേണ്ടതുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഭരണപക്ഷ യൂണിയന് അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ പ്രമോഷന് നല്‍കുകയാണ് ദേവസ്വം അധികൃതര്‍.
പ്രമോഷന് ലഭിച്ചവര്‍ പലരും ദേവസ്വം ബോര്‍ഡ് മാന്വല്‍ പ്രകാരം അയോഗ്യരാണ്. മാറി മാറിവരുന്ന ഭരണപക്ഷ യൂണിയനുകളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ദേവസ്വം ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു ക്രമക്കേടുകള്‍ തുടര്‍ന്ന് വരുന്നതിന് ബോര്‍ഡിലെ തന്നെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ദേവസ്വം ബോര്‍ഡിന്റെ അനധികൃത നിയമനങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: