ഇടുക്കി: ജില്ലയിലെ മാട്ടുക്കട്ടയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് അയപ്പന്‍കോവില്‍ ക്ഷേത്രവും തൂക്കുപാലവും. 3000 വര്‍ഷത്തെ ചരിത്രമുള്ള ഒരു സ്ഥലം കൂടിയാണിത്. പെരിയാര്‍ നദിയിലെ അയ്യപ്പന്‍കോവില്‍ ക്ഷേത്രവും അവിടത്തെ തൂക്കുപാലവും പ്രധാന ആകര്‍ഷണങ്ങളാണ്.
പ്രകൃതിയുടെ സൗന്ദര്യത്താല്‍ ഇവിടം അനുഗ്രഹിക്കപ്പെടുന്നു. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കു പാലങ്ങളിലൊന്നായതിനാല് എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിക്കാറുണ്ട്. കട്ടപ്പാന-കുട്ടിക്കനം ഹൈവേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തീരത്ത് നിന്ന് ക്ഷേത്രത്തിലെത്താന്‍ ലോക്കല്‍ ബോട്ടുകള്‍ ഉപയോഗിക്കാം. മഴക്കാലത്ത്, ചുറ്റുപാടുകള്‍ ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ട് നിറയും, ഇത് വിനോദ സഞ്ചാരികള്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റാണ്. അവിടത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍, ഇന്ത്യക്കാരും വിദേശികളും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. മഞ്ഞുകാലമായതോടെ ഇവിടെക്ക് എത്തുന്ന സഞ്ചാരികളുടെ വര്‍ദ്ധനവ് അതീവമാണ്.
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ചങ്ങാടം, വള്ളം എന്നിവയിലൂടെ യാത്രയും അതീവ മനോഹരമാക്കുന്നു. ദിനംപ്രതിയുള്ള സഞ്ചാരികള്‍ ഏറി വരുന്നതിനാലും മുന്‍ കരുതലുകള്‍ സ്വയംരക്ഷ എന്ന മാനദണ്ഡത്തിലാണ്. പാലം വരു മുമ്പ് ചങ്ങാടത്തിലും വള്ളത്തിലുമായിരുന്നു പ്രദേശവാസികള്‍ സഞ്ചരിച്ചത്. മഴക്കാലം മാറുമ്പോള്‍ ചെറിയ ചെറിയ കുന്നിന് പുറങ്ങളായി മാത്രം ഇവ കാണുന്നു. ഇടുക്കി ഡാമുമായി ബന്ധപ്പിക്കുന്ന ഒരു ചെറിയ സ്പില്‍വേ ആണിത്. മഴക്കാലം ആകുമ്പോള്‍ ഈ പ്രദേശത്ത് ഡാം മുകളില്‍ നിന്നു പുറത്തു വരുന്ന വെള്ളത്താല്‍ നിറയും. മഴ മാറി വാനം തെളിയുമ്പോള്‍ വെള്ളം നിറഞ്ഞുനില്ക്കുന്ന കാലവസ്ഥയില്‍ ചങ്ങാടങ്ങളും വള്ളങ്ങളുമായി പ്രദേശവാസികള്‍ തയ്യറായിരിക്കും.
തുലാം മഴയുടെ ഭാഗമായി വീണ്ടും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇത്തരം കാലാവസ്ഥയിലാണ് ഇവിടെ സഞ്ചാരയോഗ്യമാകുന്നത്. കൊറോണ കാലത്തും ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധനവാണ് സൃഷ്ടിച്ചിരിക്കുന്നത്. മഞ്ഞുമൂടി കിടക്കുന്ന പാലവും തടാകവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ സഞ്ചാരികളുടെ വരവില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സമീപ വാസികള്‍ക്കും ഇതുമായി ഉപജീവനം നയിക്കുന്നവര്‍ക്കും ഈ കൊറോണ കാലത്ത് ആശ്വാസജനകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: