×
login
വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം; വേളാങ്കണ്ണിക്ക് പ്രതിവാര ട്രെയിന്‍ അനുവദിച്ച് റെയില്‍വേ; എറണാകുളം‍ - പുനലൂര്‍ - വേളാങ്കണ്ണി സര്‍വീസ് നാളെ മുതല്‍

വൈദ്യുതീകരിച്ച കൊല്ലംപുനലൂര്‍ പാതയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള സര്‍വ്വീസും കൊല്ലം പുനലൂര്‍ കൊല്ലം മെമു സര്‍വ്വീസും ആരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പുനലൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എറണാകുളം പുനലൂര്‍വേളാങ്കണ്ണി എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസം ആയിരിക്കും സര്‍വീസ്. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ വേളാങ്കണ്ണിയില്‍ എത്തും. തിരികെ ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് എത്തിച്ചേരും. തമിഴ്‌നാടുമായുള്ള മധ്യകേരളത്തിന്റെ യാത്രയ്ക്കും വ്യാപാര മേഖലയ്ക്കും വളരെ ഗുണം ചെയ്യുന്നതാണ് ഈ സര്‍വീസ്. കൂടാതെ, വേളാങ്കണ്ണിയിലേക്കുള്ള തീര്‍ഥാടനത്തിനും സര്‍വ്വീസ് സഹായമാണ്.

നാഗപട്ടണം മുതല്‍ വേളാങ്കണ്ണി വരെയുള്ള റെയില്‍വേ പാതയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടക്കേണ്ടതിനാല്‍ തുടക്കത്തില്‍ ഈ ട്രെയിന്‍ നാഗപട്ടണം വരെയായിരിക്കും സര്‍വീസ് നടത്തുക. പിന്നീട് വേളാങ്കണ്ണിയിലേക്ക് ദീര്‍ഘിപ്പിക്കും. എറണാകുളത്തുനിന്നും ഉച്ചക്ക് 12.35ന് പുറപ്പെട്ട് വേളാങ്കണ്ണിയില്‍ പിറ്റേന്ന് പുലര്‍ച്ചേ 5.50ന് എത്തും. തിരികെ വേളാങ്കണ്ണിയില്‍ വൈകീട്ട് 6.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12ന് എറണാകുളത്തെത്തും.


വൈദ്യുതീകരിച്ച കൊല്ലംപുനലൂര്‍ പാതയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള സര്‍വ്വീസും കൊല്ലം പുനലൂര്‍ കൊല്ലം മെമു സര്‍വ്വീസും ആരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

 

    comment

    LATEST NEWS


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.