×
login
വെള്ളച്ചാട്ടത്തിന്റെ കുളിര്‍മ്മ ആസ്വദിക്കാന്‍ കാഞ്ഞിരക്കൊല്ലി വിളിക്കുന്നു; 19 മുതല്‍ സന്ദര്‍ശകരെ അനുവദിക്കും

ജൂണ്‍ മുതല്‍ ഡിസംബര്‍ ആദ്യംവരെയാണ് ഇവിടത്തെ സീസണ്‍. കണ്ണൂരിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് കാഞ്ഞിരക്കൊല്ലി. അളകാപുരി വെള്ളച്ചാട്ടത്തിനൊപ്പം ശശിപ്പാറയും സഞ്ചാരികളെ കാത്തിരിക്കുകയാണ്.

കാഞ്ഞിരക്കൊല്ലി: വടക്കന്‍ കേരളത്തിന്റെ കൊടൈക്കനാല്‍ എന്നറിയപ്പെടുന്ന കാഞ്ഞിരക്കൊല്ലി സഞ്ചാരികളെ മാടിവിളിക്കുന്നു. മണ്‍സൂണ്‍ കാലത്ത് കാഞ്ഞിരക്കൊല്ലിയിലെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച്ച ഏതൊരു വിനോദ സഞ്ചാരിയെയും കൊതിപ്പിക്കുന്നതാണ്. വനംവകുപ്പിലെ ഇക്കോ-ടൂറിസം പോയിന്റായ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തില്‍ ഈ വരുന്ന ഞായറാഴ്ച മുതല്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.  

ജൂണ്‍ മുതല്‍ ഡിസംബര്‍ ആദ്യംവരെയാണ് ഇവിടത്തെ സീസണ്‍. കണ്ണൂരിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് കാഞ്ഞിരക്കൊല്ലി. അളകാപുരി വെള്ളച്ചാട്ടത്തിനൊപ്പം ശശിപ്പാറയും സഞ്ചാരികളെ കാത്തിരിക്കുകയാണ്. സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്. 25 ലക്ഷം രൂപ ചെലവില്‍ ഇവിടത്തെ സൗകര്യങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കാഞ്ഞിരക്കൊല്ലിയിലും ശശിപ്പാറയിലും വിനോദ സഞ്ചാരികള്‍ വന്നിരുന്നില്ല. എന്നാല്‍ ഇത്തവണ വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നാണ് വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്. 

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.