×
login
സുനന്ദ നായരുടെ മോഹിനിയാട്ടം കേരളത്തില്‍ ആറു വേദികളില്‍

മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

ഹൂസ്റ്റണ്‍: മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്നു സുനന്ദ നായര്‍ നൃത്താവതരണത്തിനായി കേരളത്തിലെത്തും. ഒക്ടോബര്‍ 7 മുതല്‍ 12 വരെ  ആര് വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിക്കും. ഒക്ടോബര്‍ 7 ന് സൂര്യാ ഫെസ്റ്റിവലിലാണ് ആദ്യ പരിപാടി. 8ന് കോവളം ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലും 9ന് വര്‍ക്കല രംഗ കലാ കേന്ദ്രത്തിലും അവതണം ഉണ്ടാകും.  10 ന് ചങ്ങനാശ്ശേരി സിഎംഐ ചര്‍ച്ച് കാമ്പസിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക.  11 ന് വടകര ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിലും  12 ന് പിണറായിയില്‍ പിണറായി കണ്‍വന്‍ഷന്‍ സെന്ററിലുമാണ് പരിപാടി. കലാമണ്ഡലം വിഷ്ണു ( വോക്കല്‍),  കലാമണ്ഡലം ഗോപാലകൃഷ്ണന്‍ (നാട്ടുവാദ്യം), കലാമണ്ഡലം കിരണ്‍ ഗോപിനാഥ് (മൃദംഗം), പി നന്ദകുമാര്‍( ഇടയ്ക്ക), സംഗീതാ മോഹന്‍ ( വയലിന്‍) എന്നിവരാണ് പിന്നണിയില്‍.

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുമായ സുനന്ദ മുംബെയിലാണ് ജനിച്ചതും വളര്‍ന്നതും. മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടി. 1990കളില്‍ അമേരിക്കയിലെ ഹ്യസ്റ്റണില്‍ സ്ഥിരതാമസമാക്കി.  


മോഹിനിയാട്ടമുള്‍പ്പെടെയുള്ള നൃത്തരംഗങ്ങള്‍ക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് കേരള സംഗീതനാടക അക്കാദമി പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

 

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.