അനില്‍ ആറന്മുള
ടെക്സാസ്: അത്യപൂര്‍വവും എന്നാല്‍ സ്നേഹോഷ്മളവും ആയ സ്വീകരണമാണ് കേരളാ കൊണ്ഗ്രസ്സ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി നല്‍കിയത്. മിസൗറി സിറ്റി ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബിത് മുദ്രചാര്‍ത്തിയ ‘ഓണററി ടെക്സന്‍’ ബഹുമതി ടെക്സാസ് സ്റ്റേറ്റ് സെനറ്റര്‍ റോണ്‍ റെയ്നോള്‍ഡ് ജോസ് കെ മാണിക്ക് കൈമാറി.
മിസോറി സിറ്റി മേയറും മലയാളിയുമായ റോബിന് ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മേയര്‍ റോബിന് ഇലക്കാട്ട് അമ്പതുവര്‍ഷം സാമാജികനായിരുന്ന കെ എം മാണിയെ അനുസ്മരിച്ചു.
ജോസ് ആദ്യമായാണ് മസോറിസിറ്റി സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹത്തെ സമുചിതമായി വരവേല്കാന് തനിക്കു സന്തോഷമുണ്ടെന്നും മേയര്‍ റോബിന് പറഞ്ഞു.
തനിക്കു നല്കിയ ഊഷ്മളമായ സ്വീകരണത്തിന് ജോസ് കെ മാണി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്നും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചെപ്പെടുകയുമാണെന്നും ജോസ് കെ മാണി പറഞ്ഞു. വിവിധ ഭാഷയും സംസ്കാരവും ജനതയും ചേര്‍ന്ന ഇരുപത്തിയെട്ടു സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതം എന്ന് തന്നെ താന്‍ ഉറച്ചു വിശ്വസിക്കുന്നതായി ജോസ് പറഞ്ഞു. അതിരുകളില്ലാത്ത രാജ്യങ്ങളും സ്നേഹവും സഹകരണവും കൊണ്ട് ബന്ധിപ്പിക്കപ്പെട്ട ജനതയുമാണ് കാലത്തിന്റെ ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് തന്നെയായിരുന്നുകെ എം മാണി. അദ്ദേഹത്തിന്റെ പുത്രന്റെ എല്ലാവിജയങ്ങള്‍ക്കും കേരളവും ഒപ്പം അമേരിക്കയിലെ മലയാളികളും ആശംസിക്കുന്നു എന്ന് ആശംസ പ്രസംഗം നടത്തിയ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന് പട്ടേല്‍ പറഞ്ഞു.
സിറ്റി മാനേജര്‍ ഏഞ്ചെല്‍ ജോണ്‍സ്, ഫോട്ബെന്‍ഡ് കൗണ്ടി ഷെരിഫ് എറിക് ഫെഗന്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. വിശിഷ്ടമായ ടെക്സാസ് ഫ്ലാഗും പിന്നും എറിക് ഫെയഗന്‍ ജോസ് കെ മാണിക്ക് നല്കി. മേയര്‍ റോബിനും സിറ്റിമാനേജരും വിശിഷ്ടാതിഥികളും ചേര്‍ന്ന് മിസൗറിസിറ്റി യുടെ താക്കോല്‍ ജൊസ്് കെ മാണിക്ക് നല്കി.
എംസിയായിരുന്ന സിറ്റി കൗണ്സില്മാന് ജെഫ്റി ബോണി ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ പതാകകള്‍ ആലേഖനം ഷാള്‍ അണിയിച്ചു. കൗണ്സില്മാന് ആന്തണി മറോളിസ് സ്വാഗതം ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടെനിന്നും മലയാളികള്‍ ചടങ്ങിനെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: