അക്കിത്തം കവിതകളുടെ ആശയപ്രപഞ്ചം കേന്ദ്രീകരിക്കുന്നത് നിരുപാധികമായ സ്നേഹത്തിലാണ്. ഇരുപത്തഞ്ചാമത്തെ വയസിലാണ് നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമത്താല്‍ എന്നും അത് മാത്രമാണ് സത്യമെന്നും അക്കിത്തം എഴുതിയത്.
കവിതയുടെ ആത്മാവ് ധ്വനിസാന്ദ്രതയാണെങ്കില്‍ ആധുനിക മലയാള സാഹിത്യ ലോകത്ത് ആദ്യം അടയാളപ്പെടുത്തേണ്ട കവിത മഹാകവി അക്കിത്തത്തിന്റേതാണ്. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന ഒറ്റ വരിയിലൂടെ കാവ്യകൈരളിയെ ആധുനികതയിലേക്ക് നയിച്ച കവിയാണദ്ദേഹം.
അക്കിത്തം കവിതകളുടെ ആശയപ്രപഞ്ചം കേന്ദ്രീകരിക്കുന്നത് നിരുപാധികമായ സ്നേഹത്തിലാണ്. ഇരുപത്തഞ്ചാമത്തെ വയസിലാണ് നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമത്താല്‍ എന്നും അത് മാത്രമാണ് സത്യമെന്നും അക്കിത്തം എഴുതിയത്.
പ്രപഞ്ച ചേതനയോടുള്ള ഏകാത്മഭാവമാണ് കവിയുടെ സ്നേഹ ദര്‍ശനത്തിനാധാരം. അക്കിത്തത്തിന്റെ എല്ലാ കവിതകളിലും ഈ ജീവിത ദര്‍ശനം മുത്തുകളെ കോര്‍ത്തിണക്കുന്ന നൂല് പോലെ പ്രത്യക്ഷപ്പെടുന്നു.ഭേദഭാവനകളേയും ഉച്ചനീചത്വങ്ങളേയും ഇല്ലാതാക്കുന്ന ദിവ്യൗഷധമായി കവി ഈ ജീവിതദര്‍ശനത്തെ മുന്നോട്ടുവക്കുന്നു.
സാമൂഹ്യജീവിതത്തിന്റെ അത്യന്തം ദുസഹമായ പരിതാവസ്ഥകളില്‍പോലും പ്രതീക്ഷയുടെ നാളമായി ഈ സ്നേഹ ദര്‍ശനത്തെ കവി കാണുന്നുണ്ട്. പ്രപഞ്ച ചേതനയുടെ ഏകത്വം കവിതയുടെ അന്തര്‍ധാരയായി ഇത്രമേല്‍ സന്നിവേശിപ്പിച്ച മലയാളത്തിലെ മറ്റൊരു മഹാകവി സാക്ഷാല്‍ എഴുത്തഛനാണ്. വിശ്വപ്രപഞ്ചത്തിന്റെ അദൈ്വതഭാവം കവിതയുടേയും ജീവിതത്തിന്റെയും പരമമായ ദര്‍ശനമായി ഇരുവരും അവതരിപ്പിക്കുകയും ചെയ്യുന്നു. ആ നിലക്ക് കവിത്വദര്‍ശനം കൊണ്ട് ഭാഷാപിതാവിന്റെ പിന്‍ഗാമിയാണ് മഹാകവി അക്കിത്തം.
പ്രപഞ്ചസാരം തേടിക്കണ്ട മഹത്തുക്കളായ ഋഷിവര്യന്മാരെപ്പോലെ ഈ ജ്ഞാനയോഗം മഹാകവിയെ അങ്ങേയറ്റം വിനയവാനുമാക്കുന്നുണ്ട്.
വജ്രം തുളച്ചിരിക്കുന്ന
രത്നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍,
കടന്നുപോന്നൂ ഭാഗ്യത്താല്‍
വെറും നൂലായിരുന്നു ഞാന്‍
എന്നെഴുതാന്‍ മലയാളത്തില്‍ അക്കിത്തത്തിനേ കഴിയൂ.
ലോക ജീവിതത്തെ സഞ്ചാരിയുടെ മനസോടെയാണ് അക്കിത്തം കണ്ടത്. അപൂര്‍വ്വമായ തന്റെ ഗദ്യസമാഹാരത്തിന് മഹാകവി നിര്‍ദ്ദേശിച്ച പേരും സഞ്ചാരി ഭാവം എന്നായത് യാദൃഛികമല്ല. ഇക്കാണായതൊന്നും തന്റെ സ്വന്തമല്ലെന്നും ഈപ്രപഞ്ചത്തില്‍ തനിക്ക് സ്വന്തമെന്നവകാശപ്പെടാനുള്ളത് ആത്മസ്വരൂപമായ ഈശ്വര ചൈതന്യം മാത്രമെന്നും തിരിച്ചറിഞ്ഞ സഞ്ചാരി ഭാവത്തിലാണ് അക്കിത്തത്തിന്റെ കവിമനസ്. കൗതുകത്തോടെ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തിട്ട് ഒരുനാള്‍ എല്ലാം ഇവിടെത്തന്നെ ഉപേക്ഷിച്ച് യാത്ര തുടരുന്ന സഞ്ചാരിയുടെ ഭാവം. അതുകൊണ്ടാണ് കവിക്ക് നിരുപാധികമായ സ്നേഹത്തെക്കുറിച്ച് പാടാനാവുന്നതും.
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്ത്തകന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആശയവാദത്തിന്റെ അധീശത്വം അംഗീകരിക്കപ്പെടേണ്ടതെന്തിന്?
ഉള്‍ക്കണ്ണിലെ അക്ഷരത്തിളക്കം
മധുരയുടെ മനസ്സുപറയുന്നത്
അനുഭവങ്ങള്‍ കൊടും ക്രൂരതകള്‍
നന്ദികേടിന്റെ ഒരു കാലം
കേരളത്തില്‍നിന്നൊരു മഹാരഥന്