സജി ചെറിയാനും വി ശിവന്‍കുട്ടിയും തമ്മില്‍ അടുത്ത ദിവസം നടക്കാനിടയുള്ള സംഭാഷണമെന്ന് തെറ്റിദ്ധരിക്കരുതെ. സത്യത്തിലിത് പഴയ സാംസ്കാരികമന്ത്രി കെ സി ജോസഫും വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബും തമ്മില്‍ നടന്നതായി പ്രചരിപ്പിക്കപ്പെടുന്ന സംഭാഷണമാണ് .
കഥയില്‍ ഇടക്കു വരുന്ന പ്രസാധകനുമായി ഇന്നലെ സംസാരിച്ചപ്പോള്‍ അയാളീ കഥ ആദ്യം കേള്‍ക്കുകയാണെന്നാണ് പറഞ്ഞത് . അതിനാല്‍ അയാളുടെ പേരൊഴിവാക്കുന്നു:
ജോസഫ്: അല്ല റബ്ബേ ,ധാരാളം അക്കാദമികളുമൊക്കെയുള്ള വകുപ്പാണല്ലേ എന്റേത്?
തലയില്‍ മുണ്ടിട്ട് (അല്ലാതെയും) എഴുത്തുകാരാരൊക്കെയോ മന്ത്രിമന്ദിരത്തിന്റെ പിന്നാമ്പുറത്ത് തമ്പടിച്ചിരിക്കയാണല്ലോ.
റബ്ബ്: ഇപ്പോള്‍ കുനിയുന്നവരോട് നാമൊന്ന് കനിഞ്ഞാല്‍ അടുത്ത അഞ്ച് കൊല്ലീ ഈ പഹയന്മാരെങ്കിലും കമാന്നൊരക്ഷരം മിണ്ടില്ല .
അത്രയും ശല്യം കുറഞ്ഞു കിട്ടുമല്ലോ.
ജോസഫ്: പക്ഷേ ഈ ശിരോമണികള്‍ ഒരൊറ്റ എണ്ണത്തിനെ എനിക്കറിയില്ല. ഇവരാരെന്നും ഇവരെന്തേലും എഴുതിയിട്ടുണ്ടോ എന്നും.
നിങ്ങളല്ലേ വിദ്യാഭ്യാസ മന്ത്രി ?
നിങ്ങടെ മാഷമ്മാര് പിച്ചിയും മാന്തിയും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ കാണുമല്ലോ ഇവന്മാര് ?
റബ്ബ്: ഓ,ശരിയാണല്ലോ. പാഠപുസ്തകങ്ങള്‍ ദാ മേശപ്പുറത്തു തന്നെയുണ്ട് .പക്ഷേ വിലാസവും ഫോണ്‍ നമ്പറുമൊന്നുമില്ലല്ലോ .
സാരമില്ല .കോയിക്കോട്ട് നമ്മുടെ ഒരു പയ്യനുണ്ട് .അവന് ഇവരെയെല്ലാമറിയാം. അങ്ങനെയാണ് ഇരു മന്ത്രിമാരും ചേര്‍ന്ന് നമ്മുടെ പ്രസാധക ശിങ്കത്തെ വിളിക്കുന്നത്. അവര്‍ ഫോണ്‍ നമ്പര്‍ ചോദിച്ച എഴുത്തുകാര്‍ താഴെപ്പറയുന്നവരാണത്രേ: എഴുത്തച്ഛന് ,പൂന്താനം ,പുത്തന്‍കാവ് മാത്തന് തരകന് ,സിസ്റ്റര്‍ മേരി ബനീഞ്ജ, മോയിന്‍കുട്ടി വൈദ്യര് ……
പ്രതികരിക്കാൻ ഇവിടെ എഴുതുക: