രാജീവ് മാമ്പുള്ളി
അവള് വീണ്ടും വന്നത്
ഒരു പദപ്രശ്നവുമായാണ്.
നെറുകേയും കുറുകേയും
എത്ര പൂരിപ്പിച്ചാലും
വാക്കു പാലിക്കാനാവാത്ത
നിബന്ധനകളോടെ.
വിട്ടുപോയ അക്ഷരങ്ങളെ
കണ്ടെത്താന്‍
സ്ഥാനം തെറ്റിയ
വാക്കിനെ നേരെയാക്കാന്‍
തലങ്ങനേയും
വിലങ്ങനെയുമുള്ള
ഓട്ടത്തില്‍
കളിയിലില്ലാത്ത
കോളങ്ങളില്‍
കറുത്ത മോഹക്കുഴികള് നിറച്ച് കുഴിയാനയെപോലെ
എണ്ണിപ്പെറുക്കി
വാക്കാകുമ്പോഴേക്ക്
അരിക് നഷ്ടപ്പെട്ടവ
തല പൊട്ടിയവ
അലകും പിടിയും മറന്നവ
എല്ലാം നിബന്ധനകളില്‍
വെട്ടേറ്റു വീണിരുന്നു
നേരുള്ളൊരു വാക്ക്
കുറവുളെളാരു വാക്ക്
ജീവകളം തേടി
അപ്പോഴും
അലയുന്നുണ്ടായിരുന്നു !
പ്രതികരിക്കാൻ ഇവിടെ എഴുതുക: