കല്‍പ്പറ്റ: മിനിലോക്ക് ഡൗണ്‍ അടച്ചിടലില്‍ നിശ്ചലമായി ജില്ലയും. നിരത്തിലിറങ്ങിയത് ആവശ്യ സര്‍വ്വീസുകള്‍ മാത്രം. പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്. നാളെ മുതല്‍ സ്വകാര്യ ബസ്സുകള്പ്പെടെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മാത്രം.
സംസ്ഥാനത്ത് നടപ്പാക്കിയ മിനിലോക്ക് ഡൗണ്‍ മാനന്തവാടിയും പൂര്‍ണ്ണം. ആവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് നിരത്തിലിങ്ങിയത.് ചുരുക്കം ചില സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസും സര്‍വ്വീസും നടത്തി. പഴം പച്ചക്കറി, പല ചരക്ക് കടകളും, മത്സ്യ മാംസ്യമാര്ക്കറ്റും തുറന്നു പ്രവര്‍ത്തിച്ചു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ പ്രതീതി പോലെ തന്നെയാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പൊതുജനം പരമാവധി പുറത്തിറങ്ങാതെ സഹകരിച്ചു.
മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ പ്രധാനപ്പെട്ട ടൗണുകളില്‍ എല്ലാം തന്നെ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. ബത്തേരിയില്‍ ടൗണിലേക്കെത്തുന്ന മൂന്ന് പ്രധാന പാതകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് പരിശോധന.ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ മാനിക്കുനി, ചുങ്കം എന്നിവിടങ്ങളിലും, അന്തര്‍സംസ്ഥാന പാതയായ താളൂര്‍ റോഡില്‍ ഗാന്ധി ജംഗ്ഷനിലുമാണ് പരിശോധന.
റോഡില്‍ ബാരിക്കേടുകള്‍ തീര്‍ത്ത് വരുന്ന വാഹനങ്ങള്‍ പരിശോധിച്ച് അത്യാവശ്യക്കാരെ മാത്രമാണ് ടൗണിലേക്ക് കടത്തിവിടുന്നുള്ളു. അല്ലാത്തവരെ തിരിച്ചയയ്ക്കുകയാണ് ചെയ്യുന്നത്. ചരക്ക് വാഹനങ്ങളും അത്യാവശ്യയാത്രക്കാരുമാത്രമാണുള്ളത്. ടൗണില്‍ അവശ്യസാധന വില്‍പ്പനശാലകളില്‍ 50 ശതമാനം മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു. ഈ സാഹചര്യത്തില്‍ രോഗ വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ അധികാരികള്‍ പറഞ്ഞു. അതിര്‍ത്തികളില്‍ എല്ലാം തന്നെ മിനിലോക്ക് ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: