കറാച്ചി: നാല് പാക് സൈനികരെ വധിച്ച് താലീബാന്. നോര്‍ത്ത് വസീറിസ്ഥാനിലെ മിര്‍ അലി നഗരത്തില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് തെഹരീക് എ താലീബാന് പാക് സൈനികരെ വധിച്ചത്.
പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന ഖൈബര്‍ പത്തുന്‍ഖ്വ പ്രവിശ്യയില്‍ താലീബാന് ശക്തമാണ്. മാസങ്ങളായി താലീബാനും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായരിരുന്നു. എന്നാല്‍ താലീബാനുമായി ഏറ്റുമുട്ടലിലാണെന്ന് സമ്മതിക്കാന്‍ പാക് ഭരണകൂടം തയാറായിരുന്നില്ല. എന്നാല്‍ സൈനികരുടെ മരണത്തോടെ തമ്മിലടി സമ്മതിക്കാന്‍ പാകിസ്ഥാന് നിര്‍ബന്ധിതരാകുകയായിരുന്നു. താലീബാന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പഷ്തൂണ്‍ വംശജര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പ്രവിശ്യയാണ് ഖൈബര്‍ പത്തുന്‍ഖ്വ. അഫ്ഗാനിലെ താലീബാനെ നിയന്ത്രിക്കുന്നതും പഷ്തൂണുകളാണ്. പാകിസ്ഥാനിലെ ഘടകത്തിന്റെ ആക്രമണത്തില്‍ അഫ്ഗാനിലെ താലീബാന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കാബൂള്‍ പിടിച്ചടക്കാനും അന്താരാശഷ്ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കും താലീബാനെ സഹായിച്ചിരുന്നത് പാകിസ്ഥാനായിരുന്നു. താലീബാനിലെ അധികാര തര്‍ക്കത്തിലും പാകിസ്ഥാന് ഇടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: