ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് ചൈനയിലെ ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍ ചൈനയിലെ ഇന്‍റര്‍നെറ്റില്‍ അലയടിക്കുന്നു. എന്നാല്‍ ഈ പരാതി പുറത്തറിയാതിരിക്കാന്‍ അദ്ദേഹം തന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കടുത്ത സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഹോംങ്കോങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് ചൈനയിലെ ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍ ചൈനയിലെ ഇന്‍റര്‍നെറ്റില്‍ അലയടിക്കുന്നു. എന്നാല്‍ ഈ പരാതി പുറത്തറിയാതിരിക്കാന്‍ അദ്ദേഹം തന്‍റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കടുത്ത സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്. രാഷ്ട്രീയമാനങ്ങളുള്ള പരാതിയായതിനാല്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനം അധികാരമുപയോഗിച്ച് തുടച്ച് നീക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ കിരീടം ചൂടിയ ടീമിലെ അംഗമായ 35 കാരിയ പെങ് ഷൂയി ആണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയിരിക്കുന്നത്. ചൈനീസ് ഉപപ്രധാനമന്ത്രിയായ സാങ് ഗവോലിയ്‌ക്കെതിരെയാണ് താരം ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പെങ് ഷൂയി തന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച പരാതിയില്‍ പറയുന്നു. ട്വിറ്ററിന് തുല്ല്യമായി ചൈനക്കാര്‍ കണക്കാക്കുന്ന വെയ്‌ബോയിലെ അക്കൗണ്ടിലൂടെയാണ് പെങ് ഷൂയി ഈ പരാതി ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി വെയ്‌ബോ ഈ പോസ്റ്റ് പിന്‍വലിച്ചു.
1600 വാക്കുകളുള്ള പരാതിയാണ് ടെന്നീസ് താരം പെങ് ഷൂയി വെയ്‌ബോയില്‍ പങ്കുവെച്ചിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ പറയുന്നു. പത്ത് വര്‍ഷത്തോളം ഈ ലൈംഗിക ബന്ധം നിര്‍ബന്ധത്തിന് വഴങ്ങി തുടര്‍ന്നതായും പെങ് ഷൂയി പറയുന്നു. 'ഞാന്‍ എത്രമാത്രം തകര്‍ന്നുവെന്ന് വിശദീകരിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു മനുഷ്യസ്ത്രീയാണോ എന്ന് പല തവണ ചോദിച്ചിട്ടുണ്ട്. നടക്കുന്ന ഒരു ശവശരീരമായാണ് എനിക്ക് എന്നെ തോന്നുന്നത്. ഓരോ ദിവസവും ഞാന്‍ അഭിനയിക്കുകയായിരുന്നു,' പെങ് ഷൂയി പറയുന്നു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗമാണ് സാങ്. ചൈനയിലെ ഏറ്റവും ഉയര്‍ന്ന അധികാരകേന്ദ്രമാണ് ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍റിംഗ് കമ്മിറ്റി. 2018ല്‍ ഉപപ്രധാനമന്ത്രിയായി വിരമിച്ചു. ഇദ്ദേഹം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിന്‍റെ അടുത്ത അനുയായി ആണ്. ഇപ്പോഴും ഇദ്ദേഹം ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ സ്വകാര്യ ജീവിതം നയിക്കുകയാണ്.
പെങിന്‍റെ പരാതി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചതോടെ ഇതിനെതിരെ ശക്തമായ നീക്കമാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകളോ കമന്റുകളോ എവിടെ കണ്ടാലും നീക്കം ചെയ്യുകയാണ്. അവരുടെ നീണ്ട പരാതിക്കത്ത് അരമണിക്കൂറിനുള്ളിലാണ് വെയ്‌ബോയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. പെങിന്റെ വെയ്‌ബോ അക്കൗണ്ടിന് 50 ലക്ഷം ഫോളോവേഴ്‌സുണ്ട്. ഇപ്പോള്‍ ഇവരുടെ പഴയ പോസ്റ്റുകള്‍ക്കുള്ള കമന്റുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
അസാധാരണ സെന്‍സര്‍ഷിപ്പിന്‍റെ ഭാഗമായി വെയ്‌ബോയിലെ ടെന്നീസ് ചര്‍ച്ച ചെയ്യുന്ന പേജുകള്‍ പോലും നീക്കം ചെയ്തിരിക്കുകയാണ്.
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'
'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്
യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു