ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു
ജനീവ : ആഗോള ആരോഗ്യ പ്രതിസന്ധികളെ ലഘൂകരിക്കുന്നതിലും ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുന്നതിലും സഹകരണ ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ. സുസ്ഥിരമായ വാക്‌സിന്‍ ഗവേഷണത്തിനും വികസനത്തിനും ഒപ്പം സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്ന വിലയ്ക്കുളള വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ ബ്രിക്സ് വാക്സിന്‍ ഗവേഷണ വികസന കേന്ദ്രത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനീവയില്‍ നടക്കുന്ന ലോകാരോഗ്യ സഭയുടെ ഭാഗമായി 2023-ലെ ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. മന്‍സുഖ് മാണ്ഡവ്യ . ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
വാക്സിനുകള്‍, ചികിത്സ, രോഗ നിര്‍ണയം എന്നിവയുടെ വികസനത്തില്‍ വര്‍ദ്ധിച്ച സഹകരണത്തിന്റെയും സമന്വയത്തിന്റെയും ആവശ്യകത കോവിഡ് മഹാമാരിയിലൂടെ വ്യക്തമായെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഡോ. മാണ്ഡവ്യ പങ്കുവച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി കൈവരിക്കാന്‍ നിശ്ചയിച്ചിട്ടുളള ലക്ഷ്യം അഞ്ച് വര്‍ഷം മുന്നേ തന്നെ കൈവരിക്കുകയാണ്.ചികിത്സയില്‍ മാത്രമല്ല, സമൂഹ പിന്തുണയിലൂടെ പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ സംരംഭങ്ങള്‍ ഇന്ത്യ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ആരോഗ്യ സംരക്ഷണ മേഖലയുടെ പരിവര്‍ത്തനത്തിനായി മാണ്ഡവ്യ മൂന്ന് പ്രധാന അജണ്ടകള്‍ വിശദീകരിച്ചു: ആരോഗ്യ സംരക്ഷണ അടിയന്തര തയ്യാറെടുപ്പ്, മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്ക് എല്ലാവര്‍ക്കും തുല്യമായ പ്രവേശനം, ഡിജിറ്റല്‍ ആരോഗ്യം എന്നിവയാണ് മന്ത്രി ഉയര്‍ത്തിക്കാട്ടിയത്.സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്ക് എല്ലാര്‍ക്കും പ്രാപ്യമായ സേവനം ഉറപ്പാക്കാന്‍ ഒരു ആഗോള മെഡിക്കല്‍ പ്രതിരോധ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു