×
login
ഇംറാന്‍ ഖാന് എട്ട് കേസുകളില്‍ ജാമ്യം‍; ജൂണ്‍ എട്ട് വരെ അറസ്റ്റ് പാടില്ല

വാദം കേട്ട ശേഷം ഇമ്രാന്‍ ഖാന്റെ ഇടക്കാല ജാമ്യം കോടതി നീട്ടുകയായിരുന്നു.

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്ത എട്ട് കേസുകളില്‍ ജൂണ്‍ എട്ട് വരെ അറസ്റ്റ് പാടില്ലെന്ന് ഭീകര വിരുദ്ധ കോടതി. മാര്‍ച്ച് 18 ന്  ഇംറാന്‍ ഖാന്‍ കോടതിയില്‍  ഹാജരാകുന്നതിന് മുമ്പ്  അദ്ദേഹത്തിന്റെ അനുയായികളും  പൊലീസും  തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി  കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 വാദം കേട്ട ശേഷം ഇമ്രാന്‍ ഖാന്റെ ഇടക്കാല ജാമ്യം കോടതി നീട്ടുകയായിരുന്നു. നേരത്തെ, അല്‍ ഖാദര്‍ ട്രസ്റ്റ് അഴിമതി കേസില്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്കും മെയ് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഖാന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിക്കുകയും അഞ്ച് ലക്ഷം രൂപയുടെ ആള്‍ ജാമ്യം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.


 ഒരു റിയല്‍ എസ്റ്റേറ്റ്  മുതലാളിയുമായി മുന്‍ ഇംറാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപാടില്‍ ഇംറാനും ഭാര്യ ബുഷ്റ ബീബി, മറ്റ്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.ദേശീയ ഖജനാവിന് 190 ദശലക്ഷം പൗണ്ടിന്റെ നഷ്ടം വരുത്തിയെന്നാണ് ആരോപണം.

 

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.