കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലീബാന് ഭരണകൂടം. പെണ്‍കുട്ടികള്‍ ആറം ക്ലാസിന് ശേഷം സ്കൂളി്ല്‍ പോകുന്നത് താലീബാന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് മേലുള്ള പുതിയ വിലക്ക്.
അധ്യാപകരുടെ എണ്ണത്തില്‍ കുറവ് വന്നതാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കാന്‍ കാരണമായി താലീബാന് പറഞ്ഞത്. അന്താരാഷ്ടതലത്തില്‍ പ്രതിഷേധം ശക്തമായതോടെ അധ്യാപകരെ ഉടന്‍ നിയമിച്ച് പ്രശ്നം പരിഹരിക്കുമെന്നും താലീബാന് അറിയിച്ചു. Â
രാജ്യത്തെ 95 ശതമാനം ജനങ്ങളും ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുമ്പോഴാണ് താലീബാന്റെ ശരിയത്ത് നിയമ പ്രകാരമുള്ള പരിഷ്കാരങ്ങള്‍. നിലവിലെ നിയന്ത്രണങ്ങള്‍ പ്രാകാരം പരമാവധി 200 ഡോളറാണ് ഒരു പൗരന് രണ്ടാഴ്ചയില്‍ ഒരിക്കല്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: