ദുബായ് : കോവിഡ് മൂലം അടിയന്തിര സാഹചര്യത്തില്‍ രാജ്യത്തു നിന്ന് മടങ്ങുന്ന ഇന്ത്യാക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കില്ലെന്ന് യുഎഇ ഇന്ത്യന്‍ മിഷന്. സാധാരണക്കാര്‍ക്കും എല്ലാവര്ക്കും താങ്ങാവുന്ന വിധത്തിലാകും ഇത്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന ടിക്കറ്റ് നിരക്ക് ആയിരിക്കുമെന്നും പറഞ്ഞു.
മേയ് 7 മുതലാണ് സര്‍വീസ് ആരംഭിക്കുക എന്നാല്‍ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരക്കിനെ കുറിച്ചുള്ള അന്തിമ തീരുമാനം യുഎയിലെ ഇന്ത്യന്‍ മിഷനുകള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎയിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുമെന്നും നാട്ടിലേക്ക് പോകുന്നവരുടെ പട്ടികയിലുള്ളവരെ ആവശ്യാനുസരണം വേര്‍തിരിച്ചെടുക്കുമെന്നും യുഎയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന് കപൂര്‍ അറിയിച്ചു. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി പേരെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്.
ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. അബുദാബി- കൊച്ചി, ദുബായ്- കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക. വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. മേയ് എഴു മുതല്‍ ഏഴ് ദിവസത്തേക്കുള്ള പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. ആരൊക്കെ ഏത് വിമാനത്തില്‍ യാത്ര ചെയ്യണം എന്നത് സംബന്ധിച്ച് കൃത്യമായ വിജ്ഞാപനമുണ്ട്. യുഎയില്‍ കുടുങ്ങിക്കിടക്കുന്ന ഏകദേശം 200,000 ഇന്ത്യക്കാരാണ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.
ദിവസ വേതനക്കാരെ ആദ്യം പ്രാധാന്യം നല്‍കണമെന്ന് പ്രാധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരേയും മെഡിക്കല്‍ കേസുകള്‍, ഗര്‍ഭിണികള്‍ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയാണ് യാത്രചെയ്യുന്നവരുടെ പട്ടികയില്‍ ആദ്യം പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: