ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു പുറത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പ്രസിഡന്റ് ജോക്കോ വിഡൊഡോ. ചവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണം. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും. മത മൂല്യങ്ങളെ തകര്‍ക്കുന്ന ഭീകരതയ്ക്കെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിന് പിന്നാലെ ആരാധനാലയങ്ങള്‍ക്കു സമീപം സുരക്ഷ കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്കി. ഞായറാഴ്ച സൗത്ത് സുലാവേസില് മക്കാസറിലുള്ള പള്ളിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ചാവേറുകള്‍ ഇരുവരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പള്ളിയില്‍ ഒശാന പ്രാര്‍ഥന നടക്കുകയായിരുന്നു. ചാവേറുകള്‍ ഇരുവരും പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ 2018ലെ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമാ അന്ഷറത് ദൗല തന്നെയാണ് ഇതിന് പിന്നിലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന് ലിസ്റ്റിയോ പ്രാബോ അറിയിച്ചു. കൊല്ലപ്പെട്ട ചാവേറുകളില്‍ ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: