റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉത്തരവിറക്കിയെങ്കിലും ഈ ഉത്തരവിന്റെ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് അന്താരാഷ്ട്ര നിയമ വിദഗ്ധര്‍. കാരണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്ക് ഇതിന്റെ പേരില്‍ പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. പുടിനെതിരെ വിചാരണ നടത്താനും കഴിയില്ല.
ഹേഗ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉത്തരവിറക്കിയെങ്കിലും ഈ ഉത്തരവിന്റെ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് അന്താരാഷ്ട്ര നിയമ വിദഗ്ധര്‍. കാരണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്ക് ഇതിന്റെ പേരില്‍ പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. പുടിനെതിരെ വിചാരണ നടത്താനും കഴിയില്ല.
ഈ കോടതി ഉത്തരവ് കഴിഞ്ഞ ദിവസം റഷ്യ തള്ളിക്കളഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് സാധുതയില്ലെന്ന് ക്രെംലിന് വക്താവ് ദ്മിത്രി പെസ്കോവ് പറഞ്ഞു. പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ റഷ്യന്‍ സര്‍ക്കാര്‍ അസംബന്ധമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് റഷ്യയില്‍ യാതൊരു പ്രസക്തിയുമില്ല. കാരണം നിയമപരമായി റഷ്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം നിയമാവലിയുമായി റഷ്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവ പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിനെ ടോയ് ലറ്റ് പേപ്പറുമായാണ് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെഡ് വെഡെവ് താരതമ്യം ചെയ്തത്.
അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാമെന്നല്ലാതെ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയ്ക്കാവില്ല. അതേ സമയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ആ രാജ്യത്ത് പുടിന് കാല് കുത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബാധ്യതയുണ്ട്. പക്ഷെ പൊതുവേ രാഷ്ട്രത്തലവന്മാര്ക്കെതിരെ ശിക്ഷ വിധിച്ചാലും അത് നടപ്പാക്കപ്പെടാറില്ല. ഉദാഹരണത്തിന് സുഡാന് പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെതിരെ അറസ്റ്റ് വാറന്റുണ്ടെങ്കിലും അദ്ദേഹം അതിനെയെല്ലാം അവഗണിക്കുകയാണ്. ഇത് തന്നെയായിരിക്കും പുടിന്റെ കാര്യത്തിലും സംഭവിക്കുക. പുടിന് ഈ അറസ്റ്റ് വാറന്റിനെ അവഗണിച്ച് ജീവിയ്ക്കും.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു