പാകിസ്ഥാനിലെ കറാച്ചിയില്‍ മൂന്ന് ചൈനക്കാര്‍ ഉള്‍പ്പെടെ നാല് കൊലപ്പെടുത്തിയ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ ചാവേറായി പ്രവര്‍ത്തിച്ചത് 30 കാരിയായ യുവതി ഷാരി ബലോച്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന ഇവര്‍ ഡോക്ടറുടെ ഭാര്യും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. കടുത്ത ചൈനാവിരോധമാണ് ഷാരി ബലോച് അംഗമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്ന തീവ്രവാദ സംഘടനയെ നയിക്കുന്നത്.
ഇസ്ലാമബാദ്: പാകിസ്ഥാനിലെ കറാച്ചിയില്‍ മൂന്ന് ചൈനക്കാര്‍ ഉള്‍പ്പെടെ നാല് കൊലപ്പെടുത്തിയ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ ചാവേറായി പ്രവര്‍ത്തിച്ചത് 30 കാരിയായ യുവതി ഷാരി ബലോച്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന ഇവര്‍ ഡോക്ടറുടെ ഭാര്യും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. കടുത്ത ചൈനാവിരോധമാണ് ഷാരി ബലോച് അംഗമായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) എന്ന തീവ്രവാദ സംഘടനയെ നയിക്കുന്നത്.സിസിടിവി ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ചാവേല്‍ വാനിലേക്ക് നടക്കുന്നതും ഉടന്‍ ഉഗ്രസ്‌ഫോടനം നടന്നതും വ്യക്തമാണ്. എന്നാല്‍ ഈ ബുര്‍ഖയ്ക്കുള്ളിലെ ചാവേറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നില്ല.
സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം:
Twitter tweet: https://twitter.com/bashirgwakh/status/1518927523043811331
ചൈനയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു സാന്നിധ്യവും ബലൂചിസ്ഥാനില്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുള്ള സംഘടനയാണ് ബിഎല്‍എ. ചൈനീസ് ഭാഷ പഠിപ്പിക്കുന്ന ചൈനീസ് അധ്യാപകര്‍ അംഗങ്ങളായ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറെയും മറ്റുള്ളവരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനും വ്യക്തമായ കാരണമുണ്ട്. ചൈനയുടെ സംസ്കാരം ബലൂചിസ്ഥാനില്‍ പരത്താന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. ആക്രമണത്തില്‍ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറ്ക്ടര്‍ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെന്‍സാ എന്നിവരും പാകിസ്ഥാന്‍കാരനായ വാന്‍ ഡ്രൈവറുമാണ് കറാച്ചിയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അധ്യാപകരെ കൊണ്ടുവന്ന വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തില്‍ എത്തിയപ്പോഴാണ് ഷാരി ബലോച് കൃത്യം നിര്‍വഹിച്ചത്. ചാവേര്‍ ആക്രമണത്തില്‍ ഷാരിയും പല കഷണങ്ങളായി ചിതറി.
ഇത്ര നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന, രണ്ടു കുട്ടികളുടെ അമ്മയായ ഇവര്‍ എന്തിന് ചാവേറായി എന്ന ചോദ്യത്തിന്‍റെ ഉത്തരം ഭയപ്പെടുത്തുന്നു. സ്‌ഫോടനത്തില്‍ പല കഷണങ്ങളായി ഇവര്‍ പൊട്ടിത്തെറിച്ച ഇവര്‍ പക്ഷെ ലക്ഷ്യം സാധിച്ചു. മൂന്ന് ചൈനീസ് പൗരന്‍മാരെ വധിക്കാന്‍ കഴിഞ്ഞു. ബലൂചിസ്ഥാനിലെ ടര്‍ബാത് മേഖലയിലുള്ള നിസാര്‍ അബാദ് സ്വദേശിയാണ് ഷാരി ബലോച് എന്ന ഈ ചാവേര്‍.
ഇതില്‍ ഭര്‍ത്താവായ ഡോക്ടര്‍ ഹബിതാന്‍ ബഷീര്‍ ബലോചിന്‍റെ പ്രതികരണമാണ് ശ്രദ്ധേയം. ഇദ്ദേഹം ഇപ്പോള്‍ രഹസ്യസങ്കേതത്തില്‍ കഴിയുകയാണ്. ഭാര്യ ഇത്തരത്തില്‍ ഒരു ചാവേര്‍ ആക്രമണത്തിന് ഒരുമ്പെട്ടത് തന്നെ ഞെട്ടിച്ചുവെന്നും എന്നാല്‍ അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനിക്കുന്നുവെന്നുമാണ് ഡോക്ടര്‍ പ്രതികരിച്ചത്.
എട്ടും അഞ്ചും വയസ്സുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളതെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ബഷീര്‍ അഹമ്മദ് ഗ്വാഖ് പറയുന്നു. മികച്ച വിദ്യാഭ്യാസ അടിത്തറയുള്ള സ്ത്രീയാണ് ഷാരി ബലോച്. ഇവര്‍ എംഎസ് സി സുവോളജി പാസായി. പിന്നീട് ഇപ്പോള്‍ എംഫില്‍ പഠിച്ചുവരികയായിരുന്നു. ഷാരി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പ്രവര്‍ത്തകയാണ്. ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
ബിഎല്‍എയുടെ കീഴിലുള്ള മജീദ് ബ്രിഗേഡ് എന്ന സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് വര്‍ഷത്തിന് മുന്‍പാണ് ഷാരി ബലോച് ഈ സംഘത്തില്‍ അംഗമായത്. രണ്ട് മക്കളുള്ളതിനാല്‍ ആത്മഹത്യാ സ്‌ക്വാഡില്‍ നിന്നും പിന്‍മാറാനും സംഘടന അവസരം കൊടുത്തെങ്കിലും ഷാരി വിസമ്മതിക്കുകയായിരുന്നു. ആറ് മാസം മുന്‍പാണ് ചാവേറാകാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഷാരി ബലോച് സംഘടനയെ അറിയിച്ചത്.
ബലൂചിസ്ഥാനിലും പാകിസ്ഥാനിലെ മറ്റ് സ്ഥലങ്ങളിലും ചൈനീസ് സ്ഥാപനങ്ങള്‍ക്കും ചൈനക്കാര്‍ക്കും എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ബിഎല്‍എ ആണിയിടുന്നു.
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
കൊട്ടിയൂരില്‍ രേവതി ആരാധന; ഇന്ന് ഇളനീര്‍വയ്പ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു