വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത്.
ലണ്ടന്‍: കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തോളം അമുസ്ലിങ്ങളായ പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ നയിക്കുന്ന ഗ്രൂമിങ് ഗ്യാങ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തല്‍. യുകെയില്‍ ഏറെ വിവാദമായ ബലാത്സംഗക്കേസിലെ ഇരയായ ഡോ. എല്ല ഹില്ലിന്റേതാണ് വെളിപ്പെടുത്തല്‍. കോമേഡിയന്മാരായ കോണ്സ്റ്റാന്റിന് കിസിന്, ഫ്രാന്‍സിസ് ഫോസ്റ്റര്‍ എന്നിവരുടെ യുട്യൂബ് ചാനല്‍ ഷോ ട്രിഗര്‍നോമെട്രിക്ക് എന്ന അഭിമുഖപരിപാടിയിലാണ് എല്ല മനസുതുറന്നത്. മുസ്ലിം യുവാക്കളുടെ ഇത്തരത്തിലുള്ള ഗ്യാങ്ങുകളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാനികളാണെന്നും എല്ല വ്യക്തമാക്കുന്നു. വളരെ മാന്യമായി വസ്ത്രം ധരിച്ച് ആകര്‍ഷകമായ പെരുമാറ്റത്തോടെ എത്തുന്ന ഈ ഗ്രൂമിങ് ഗ്യാങ്ങിലെ യുവാക്കള്‍ ലക്ഷ്യമിടുന്നത് മാളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പെണ്‍കുട്ടികളെ ആണ്.
20 വര്‍ഷം മുന്‍പ് ഒരു പാക്കിസ്ഥാന്‍കാരനിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ ഇര കൂടിയാണ് എല്ല. സ്നേഹം നടിച്ചു ഒപ്പം കൂടുന്ന ഇത്തരം ഗ്യാങ്ങിന്റെ മുഖ്യലക്ഷ്യം മതപരമായ കാര്യങ്ങളാണെന്നും അതിനു വേണ്ടി താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എല്ല വിവരിച്ചു. പഠന സമയത്ത് പ്രേമം നടിച്ചു ഒപ്പം കൂടിയ പാക്കിസ്ഥാനി യുവാവ് ആദ്യം സ്നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അതു ലൈംഗികതയിലേക്ക് വഴിമാറിയതോടെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, പാക്കിസ്ഥാനി യുവാവിനെ പറ്റി താന്‍ നടത്തിയ അന്വേഷണത്തില്‍ മുഴുവന്‍ ദുരൂഹതകളാണ് കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനാണ് ഇത്തരത്തില്‍ മുസ്ലിം അല്ലാത്ത യുവതികളെ കരുതിക്കൂട്ടി ബലാത്സംഗം ചെയ്യുന്ന ഗ്രൂമര്‍ ഗ്യാങ് എന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന് മനസിലായത്. എന്നാല്‍, ഇതു കണ്ടെത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. റോതര്‍ഹാം, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലെ ഫ്ളാറ്റുകളിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, പീഡനം, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി. ക്രൂരതകളാണ് യുവാവില്‍ നിന്നുണ്ടായത്. മാതാപിതാക്കളെ അടക്കം വധിക്കുമെന്ന് ഭീഷണി മുന്‍നിര്‍ത്തി ആയിരുന്നു പീഡനം. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. ഒരിക്കല്‍ ഈ ഗ്യാങ്ങില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയെങ്കിലും പാക്കിസ്ഥാനിയും കൂട്ടുകാരും വീട്ടില്‍ അതിക്രമിച്ചു കയറി എല്ലാവരേയും വധിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ താന്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ബലാത്സംഗം അടക്കം ഒരു കാര്യങ്ങളും പുറത്തുപറയരുതെന്നും വേണമെങ്കില്‍ പേര് ഉള്‍പ്പടെ മാറ്റി വേറേ നാട്ടില്‍ പോയി ജീവിക്കാനുമാണ് ഗ്രൂമര്‍ ഗ്യാങ് പറഞ്ഞത്. പോലീസിനോട് തന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോഴും തത്കാലം രക്ഷപെടാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറാനാണ് പറഞ്ഞത്.
പിന്നീട് താന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഗ്രൂമിങ് സംഘത്തിന്റെ പ്രവര്‍ത്തന രീതി മനസിലായത്. വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത്. വളരെ വേഗം ലഭിക്കുന്ന മാംസമാണ് വെള്ളക്കാരായ യുവതികളുടേത് എന്ന ബോധമാണ് ഈ മുസ്ലിം യുവാക്കളുടെ ഗ്യാങ്ങിനുള്ളത്. ബ്രിട്ടനില്‍ ഇപ്പോഴും ഈ ഗ്യാങ്ങുകള്‍ സജീവമാണെന്നും വെളിപ്പെടുത്തുന്നു എല്ല ഹില്‍.
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
കാനഡയില്‍ വാക്സിന് വിരുദ്ധ പ്രതിഷേധം: പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ രഹസ്യകേന്ദ്രത്തിലൊളിച്ചു; തലസ്ഥാനം സ്തംഭിച്ചു
മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്