ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.
മോസ്‌കോ: ഫേസ്ബുക്കിന്‍റെയും ഇന്‍സ്റ്റഗ്രാമിന്‍റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.
റഷ്യക്കാര്‍ക്കെതിരെ അക്രമം നടത്താന്‍ ആവശ്യപ്പെടുന്ന വെറിപ്രസംഗങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായതോടെയാണ് കോടതി മെറ്റയെ തീവ്രവാദിയാണെന്ന് മുദ്രകുത്തിയത്. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും റഷ്യന്‍ പട്ടാളക്കാര്‍ക്കും എതിരെ വെറിപ്രസംഗങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഏതെങ്കിലും രാഷ്ട്രത്തലവനെ വധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഒരിയ്ക്കലും അനുവദിക്കില്ലെന്ന് മെറ്റ വിശദീകരിച്ചിരുന്നു. റഷ്യ ഉക്രൈനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നതെന്നും മെറ്റ വിശദമാക്കിയിരുന്നു. മെറ്റയുടെ ആഗോള കാര്യ അധ്യക്ഷന്‍ നിക് ക്ലെഗ്ഗും വെറിപ്രസംഗം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവുവരുത്തിയത് ഉക്രൈന്‍കാര്‍ക്കാണെന്നും അല്ലാതെ സാധാരണ റഷ്യക്കാര്‍ക്കല്ലെന്നും വിശദീകരിച്ചിരുന്നു.
Twitter tweet: https://twitter.com/nickclegg/status/1502349805221126144
എന്നാല്‍ മോസ്‌കോയിലെ കോടതി ഈ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുത്തില്ല. റഷ്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തീവ്രവാദപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിധിക്കുകയായിരുന്നു. അതേ സമയം മെറ്റയുടെ വാട്‌സാപ് സേവനങ്ങള്‍ നിരോധിച്ചിട്ടില്ല. ഇത് വിവരങ്ങള്‍ കൈമാറാനുള്ള കേന്ദ്രമല്ലെന്നും വെറും ആശയവിനിമയത്തിനുപയോഗിക്കുന്ന ഉപാധിയാണെന്നുമാണ് വാട്‌സാപിനെ നിരോധിക്കാതിരുന്നതിന് മോസ്‌കോ കോടതി നിരത്തിയ ന്യായവാദം.
'മെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യയ്ക്കും അവരുടെ സായുധ സേനയ്ക്കും എതിരെയുള്ളതാണ്. മെറ്റയെ നിരോധിക്കാനും ഈ തീരുമാനം എത്രയും വേഗം നടപ്പാക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു'- റഷ്യയുടെ രഹസ്യസേനയായ എഫ്എസ്ബിയുടെ വക്താവ് ഇഗോര്‍ കൊവാലെസ്‌കി പറഞ്ഞു.
നേരത്തെ ഗൂഗിളിനോടും അവരുടെ അനുബന്ധ കമ്പനിയായ യുട്യൂബിനോടും തീവ്രവാദപ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ റഷ്യാവിരുദ്ധ വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന് റഷ്യ വിലക്കിയിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു