മോസ്കോ : റഷ്യയില്‍ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര് കൊല്ലപ്പെട്ടു. 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ അഭ്യാസികളുമായി പറക്കുന്നതിനിടെ ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്ക് നഗരത്തിന് സമീപമായാണ് വിമാനം തകര്‍ന്നുവീണത്.
പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര് രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയിലാണ്. സൈന്യത്തെ വുമായി ബന്ധപ്പെട്ട വളന്ററി സൊസൈറ്റിയായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്പോര്‍ട് ആന്‍ഡ് ഡിഫന്‍സ് ഓര്ഗനൈസേഷന് എന്നാണ് ഇവ അറിയപ്പെടുന്നത്.
അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു. റഷ്യയില്‍ ഈ വര്‍ഷംതന്നെ രണ്ട് എല്‍ 410 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുള്ള വിമാനമാണിത്.
ടാറ്റര്‍സ്റ്റാന്‍ തലവന്‍ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ലോകത്തെ മികച്ച ക്ലബുകളിലൊന്നാണിത്. ബഹിരാകാശ പ്രവര്‍ത്തകരുടെ പരിശീലനത്തിനും ഉപയോഗിക്കാറുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: