കാബൂള്‍: അഫ്ഗാന് സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ കാബൂളിന് തൊട്ടടുത്ത് താലിബാന് എത്തിക്കഴിഞ്ഞു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ഒരു രാഷ്ട്രത്തിനെതിരെ നീങ്ങാനും അഫ്ഗാനിസ്ഥാനിലെ മണ്ണ് ഉപയോഗിക്കില്ലെന്നും താലിബാന് താലിബാന് വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീന് പറഞ്ഞു.
അതേ സമയം അഫ്ഗാനിസ്ഥാനില്‍ സൈനിക സാന്നിധ്യം പാടില്ലെന്ന് ഇന്ത്യയോട് താലിബാന് താക്കീത് ചെയ്തു. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നടത്തിയ നിക്ഷേപകങ്ങളെക്കുറിച്ച് താലിബാന് പ്രശംസിച്ചു. അണക്കെട്ടുകള്‍ നിര്‍മ്മിക്കല്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, പുനര്‍നിര്‍മ്മാണം എന്നിങ്ങനെ അഫ്ഗാന് ജനതയുടെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യ പലതും ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
എംബസികള്‍ക്കും നയതന്ത്രപ്രതിനിധികള്‍ക്കും ഞങ്ങളുടെ ഭാഗത്ത് നിന്നും അപകടമുണ്ടാകില്ലെന്ന് താലിബാന് പറയുന്നുണ്ടെങ്കിലും ബ്രിട്ടന്, ജര്‍മ്മനി, ഡെന്മാര്ക്ക്, സ്പെയിന് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രങ്ങളും അവരുടെ നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നയതന്ത്രപ്രതിനിധികളെ സുരക്ഷിതമായി പിന്‍വലിക്കാനായി 3000 യുഎസ് സൈനികര്‍ കാബൂളില്‍ എത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാര്‍ താലിബാന്റെ പിടിയിലായി. മറ്റ് പ്രധാന നഗരമായ ഹെറാത്തും പടിഞ്ഞാറന്‍ പ്രവിശ്യയായ ഖോറും താലിബാന് നേരത്തെ നിയന്ത്രണത്തിലാക്കി. 34 നഗരപ്രവിശ്യകളില് 18 എണ്ണം താലിബാന്റെ കയ്യിലായി.
താലിബാന് കൂടി പങ്കാളിത്തമുള്ള അഫ്ഗാനിസ്ഥാന് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് പ്രസിഡന്റ് അഷ്റഫ് ഗാനി നിര്‍ദേശിച്ചെങ്കിലും താലിബാന് വഴങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: