ആയുധശക്തിയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും തയ് വാനും ചൈനയും തമ്മില്‍ അജഗജാന്തരം.
ബെയ് ജിങ്: ആയുധശക്തിയുടെ കാര്യത്തിലും ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും തയ് വാനും ചൈനയും തമ്മില്‍ അജഗജാന്തരം.
ചൈനയുടെ പ്രതിരോധ ബജറ്റ് ഇക്കഴിഞ്ഞ വര്‍ഷം 25200 കോടി ഡോളറാണ്. തയ് വാന്‍റേതാകട്ടെ ഇത് വെറും 1300 കോടി ഡോളര്‍ മാത്രമാണ്. അതായത് തയ് വാന്‍റെ ഏകദേശം 20 ഇരട്ടിയോളം തുക ചൈന ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കുന്നു.
ചൈനയുടെ സജീവ സൈനികരുടെ എണ്ണം 20 ലക്ഷമാണ്. തയ് വാന്‍റേത് വെറും 1.63 ലക്ഷം മാത്രം. ഇനി വ്യോമസേനാബലം കണക്കുക്കൂട്ടിനോക്കാം. തയ് വാന്‍റേത് 800 യുദ്ധവിമാനങ്ങളാണെങ്കില്‍ ചൈനയുടേത് ഇത് 4000 യുദ്ധ വിമാനങ്ങള്‍ ആണ്.
യുദ്ധടാങ്കുകള്‍, സായുധ വാഹനങ്ങള്‍, ആര്‍ട്ടിലറികള്‍ എന്നിവയുടെ കാര്യത്തിനും ചൈന ഏറെ മുന്‍പിലാണ്. ഇനി കടല്‍ യുദ്ധത്തിന്‍റെ കാര്യമെടുക്കാം. ചൈനയ്ക്ക് 700 യുദ്ധക്കപ്പലുകള്‍ ഉണ്ടെങ്കില്‍ തയ് വാനുള്ളത് വെറും 100 യുദ്ധക്കപ്പലുകള്‍ മാത്രം.
ജനസംഖ്യയുടെ കാര്യമെടുത്താല്‍ രണ്ട് തയ് വാനും ചൈനയും തമ്മിലുള്ള ശാക്തികബലാബലം ശരിക്കും മനസ്സിലാകും. ചൈനയുടെ ജനസംഖ്യ 140.21 കോടിയാണെങ്കില്‍ തയ് വാന്‍റേത് ഇത് വെറും 2.36 കോടി മാത്രം. ഇനി ഭൂവിസ്തൃതിയുടെ കാര്യമെടുക്കാം. ചൈനയുടേത് 95.9 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ് ഭൂവിസ്തൃതി. തയ് വാന്‍റേത് വെറും 32,260 ചതുരശ്രകിലോമീറ്റര്‍. അതായത് ഭൂവിസ്തൃതിയുടെ കാര്യത്തില്‍ തയ് വാനേക്കാള്‍ 285 മടങ്ങ് വലുതാണ് ചൈന.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും ചൈനയ്ക്ക് തയ് വാനെ പേടിയാണ്. കാരണം തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍.പെണ്‍പുലിയാണ്. സംശയലേശമേന്യയാണ് അവര്‍ യുഎസ് സ്പീക്കര്‍ നാന്‍സി പെലാസിയെ ക്ഷണിച്ചത്. മാത്രമല്ല, അവരെ അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു. ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനേക്കാള്‍ വലിയൊരു നാണക്കേടില്ല, പ്രകോപനവുമില്ല. പക്ഷെ നാന്‍സി പെലോസിയെ തടയാനോ, തയ് വാനെ പിടിച്ചെടുക്കാനോ ചൈനയ്ക്ക് കഴിയാത്തത് വലിയ ദൗര്‍ബല്യമായി ചൈനയ്ക്കുള്ളില്‍ വിമര്‍ശിക്കപ്പെടുന്നു.
സമാധാനപാതയിലൂടെ തയ് വാനെ ചൈനയുമായി ലയിപ്പിക്കുമെന്ന് ഷീ ജിന്‍പിങ് പറഞ്ഞുതുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷെ ഉറച്ചനിലപാടുകളുള്ള സായ് ഇങ് വെന്‍ ഉള്ളിടത്തോളം അത് നടക്കില്ലെന്ന് ഷീയ്ക്കറിയാം. സായ് ഇങ് വെന്‍ എന്ന ജനങ്ങളുടെ കണ്ണിലുണ്ണിയെ അട്ടിമറിക്കാന്‍ നൂറു ജന്മം തപസ്സിരുന്നാലും ഷീ ജിന്‍പിങ്ങനാവില്ല. അതാണ് കഴിഞ്ഞ ദിവസം തയ് വാന്‍റെ ദേശീയ സുരക്ഷ മേധാവി ചെന്‍ മിങ് ടോങ് പറഞ്ഞത് :" സായ് ഇങ് വെന്‍ ഉള്ളകാലത്തോളം ചൈന തയ് വാനെ ആക്രമിക്കാന്‍ ഒരുമ്പെടില്ല" എന്ന്. സായ് ഇങ് വെനിന്‍റെ കാലത്ത് ചൈനയും തയ് വാനും തമ്മില്‍ ആയുധമെടുത്തുള്ള ഒരു യുദ്ധം ഉണ്ടാകില്ലെന്നും ചെന്‍ മിങ് ടോങ് അടിവരയിട്ട് പറയുന്നു. 2024 മെയ് വരെയാണ് സായ് ഇങ് വെന്നിന്‍റെ ഭരണകാലാവധി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു