ചൈനയും തയ് വാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ചൈനയുടെ കൂടിവരുന്ന ഇടപെടല്‍ മൂലം രാജ്യം ഒരു സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്തു.
തയ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു, ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പീങും
തായ്പെ: ചൈനയും തയ് വാനും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ചൈനയുടെ കൂടിവരുന്ന ഇടപെടല്‍ മൂലം രാജ്യം ഒരു സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ് വാന്‍ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്തു.
തയ് വാന്‍ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. എന്നാല്‍ തങ്ങള്‍ ഒരു സ്വതന്ത്രരാഷ്ട്രമാണെന്ന് തയ് വാന്‍ ഭരണകൂടം പറയുന്നു. തയ് വാന്റെ വ്യോമമേഖലയിലെക്ക് ചൈന കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. ഫൈറ്റര്‍ ജെറ്റുകളും ബോംബര്‍ വിമാനങ്ങളും ഉള്‍പ്പെടെ 28 യുദ്ധവിമാനങ്ങളാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കൊണ്ടുവന്നത്.
ഇനിയും ചൈന ഇത്തരം അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ അനുവദിക്കില്ലെന്നും യുദ്ധത്തിന് സജ്ജരാകാനും വു പറഞ്ഞു. ചൈനയില്‍ നിന്നും ആക്രമണമുണ്ടായാല്‍ അവസാന ദിവസം വരെ പോരാടുമെന്ന വു കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ തയ് വാന്‍ കൊറോണ വാക്സിന് സ്വീകരിച്ചത് യുഎസില്‍ നിന്നാണ്. ചൈന വാക്സിന് കൊടുക്കാന്‍ തയ്യാറായെങ്കിലും അതിനെ തള്ളിയാണ് തയ് വാന്‍ അമേരിക്കയുടെ പക്കല്‍ നിന്നും വാക്സിന് വാങ്ങിയത്. ഈ നടപടി ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
1949ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തയ് വാന്‍ സ്വതന്ത്രരാജ്യമായത്. എന്നാല്‍ ചൈന ഇതിനെ അംഗീകരിക്കുന്നില്ല. 2016 മുതല്‍ പ്രസിഡന്റ് സായ് അധികാരമേറ്റതുമുതല്‍ തയ് വാന്‍ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ ആരും തയ്യാറായിട്ടില്ല.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്