സന്ദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഒരു വിഭാഗം ആളുകള്‍ ബൈത്തുല്‍ മൊക്കാറാം മസ്ജ്ദിനു മുന്നില്‍ മാര്‍ച്ച് നടത്തി.
ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തീവ്ര മുസ്ലീങ്ങളും ചില വിദ്യാര്‍ത്ഥി സംഘടനകളും. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കുചേരാനായി മാര്‍ച്ച് 26, 27 തീയതികളിലാണ് മോദി എത്തുക.
സന്ദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഒരു വിഭാഗം ആളുകള്‍ ബൈത്തുല്‍ മൊക്കാറാം മസ്ജ്ദിനു മുന്നില്‍ മാര്‍ച്ച് നടത്തി. അവര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരുന്നയാളാണ് മോദി എന്ന് ആരോപിച്ചായിരുന്നു പ്രകടനം. ഒസാമ ബിന്‍ ലാദന്റെ അലര്‍ച്ചയോടെ ഞങ്ങള്‍ എഴുന്നേല്ക്കും, ഞങ്ങള്‍ റസൂലിന്റെ പട്ടാളക്കാരാണ്, തുടങ്ങിയ മുദ്യാവാക്യങ്ങളും മുഴക്കി.
ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദി മുജിബ് ബോര്‍ഷോ; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ച് 50 വര്‍ഷം; കൂടാതെ ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികം എന്നീ മൂന്ന് ഐതിഹാസികമായ സംഭവങ്ങളുടെ സ്മരണയുമായി ബന്ധപ്പെട്ടാണ് മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചത് 2015 ലാണ്.
മാര്‍ച്ച് 26ന് ബംഗ്ലാദേശിലെ ദേശീയദിന പരിപാടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഉഭയകക്ഷി കൂടിയാലോചനകള്‍ നടത്തുന്നതിനു പുറമേ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹമീദിനേയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ മോമെനെയും പ്രധാനമന്ത്രി കാണും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു വിദേശരാജ്യത്തേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമായിരിക്കും ബംഗ്ലാദേശ് സന്ദര്‍ശനം. ഇത് ഇന്ത്യ ബംഗ്ലാദേശിനോട് നല്കുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്