അങ്കാറ: ആയുധങ്ങളും യുദ്ധ വിമാനങ്ങളും നിര്‍മിക്കുന്നതിനായി പാക്കിസ്ഥാനുമായി തുര്‍ക്കി കൈകോര്‍ക്കുന്നു. ആയുധ നിര്‍മാണ സഹകരണത്തിനായി തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനുമായി ജനുവരിയില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൈപ്പര്‍ ലോങ് റേഞ്ച് മിസൈലുകളും ടിഎഫ്- എക്സ് യുദ്ധ വിമാനങ്ങളും മിസൈലുകളും നിര്‍മിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ യുഎസ് നിര്‍മ്മിത എഫ്-16 വിമാനങ്ങളാണ് തുര്‍ക്കി ഉപയോഗിക്കുന്നത്. കുറഞ്ഞത് 240 എഫ്-16 വിമാനങ്ങളാണ് തുര്‍ക്കി യുഎസില്‍ നിന്ന് വാങ്ങിയത്.
2020ല്‍ തുര്‍ക്കി ടിഎഫ്- എക്സ് നിര്‍മാണത്തിനായി സഹകരിക്കാന്‍ മലേഷ്യയെ സമീപിച്ചിരുന്നു. ഇന്തൊനേഷ്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിക്കാനും തുര്‍ക്കി തീരുമാനിച്ചിരുന്നു. അതേസമയം പാക്കിസ്ഥാന് വഴി ചൈനയുമായി പ്രതിരോധ കാര്യങ്ങളില്‍ സഹകരിക്കാനും തുര്‍ക്കിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വര്‍ഷങ്ങളായി പാക്കിസ്ഥാനുമായി അടുത്ത ബന്ധമാണ് ചൈനക്കുള്ളത്. പാക്കിസ്ഥാന്റെ ആയുധ നിര്‍മ്മാണത്തിന് ചൈനയാണ് സഹായങ്ങള്‍ നല്‍കുന്നത്. 2013ല്‍ ചൈനയുമായി ദീര്‍ഘദൂര മിസൈല്‍ നിര്‍മ്മാണ കരാറിന് തുര്‍ക്കി ചൈനയെ തെരഞ്ഞെടുത്തെങ്കിലും പിന്നീട് പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: