ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചൈനയുടെ സാമ്പത്തിക രംഗത്തിനും സാങ്കേതികവിദ്യാ മേഖലയ്ക്കും നിക്ഷേപങ്ങള്‍ വഴിയും ബിസിനസ് കരാറുകള്‍ വഴിയും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കുക വഴിയും ശക്തി പകരാമെന്നാണ് ആപ്പിള്‍ ഒപ്പിട്ട കരാറിലുള്ളതെന്നും ആരോപണമുണ്ട്.
ആപ്പിള്‍ മേധാവി ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം 275 ബില്ല്യന്‍ ഡോളറിലേറെ (ഏകദേശം 2,076,758 കോടി രൂപ) മൂല്യമുള്ള കരാറില്‍ രഹസ്യമായി ഒപ്പിട്ടെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 2016ലാണ് സംഭവങ്ങളുടെ തുടക്കം.
ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ചൈനീസ് ഉദ്യോഗസ്ഥരുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചൈനയുടെ സാമ്പത്തിക രംഗത്തിനും സാങ്കേതികവിദ്യാ മേഖലയ്ക്കും നിക്ഷേപങ്ങള്‍ വഴിയും ബിസിനസ് കരാറുകള്‍ വഴിയും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കുക വഴിയും ശക്തി പകരാമെന്നാണ് ആപ്പിള്‍ ഒപ്പിട്ട കരാറിലുള്ളതെന്നും ആരോപണമുണ്ട്. കമ്പനിയില്‍ നിന്നു തന്നെ ലഭിച്ച രേഖകളിലാണ് തങ്ങള്‍ ഇതെല്ലാം കണ്ടതെന്ന് ദി ഇന്‍ഫര്‍മേഷന്‍ പറയുന്നുണ്ട്.
2016ല്‍ പെട്ടെന്ന് ആപ്പിളിന്റെ ചൈനയിലെ ബിസിനസിനെതിരെ അധികാരികള്‍ നിയമനടപടി തുടങ്ങിയ സമയത്താണ് ടിം കുക്ക് ഇതിനു തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കുക്ക് പല തവണ ചൈന സന്ദര്‍ശിച്ചെന്നും അദ്ദേഹം നേരിട്ട് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നും ആരോപണമുണ്ട്. നിയമ നടപടികളെ തുടര്‍ന്ന് കമ്പനിയുടെ സല്‍പ്പേരിനു കളങ്കമേല്ക്കുകയും ഐഫോണ്‍ വില്പന കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
അതിനുശേഷം, ആപ്പിളിനെതിരെയുള്ള നിയന്ത്രണ നടപടികള്‍ റദ്ദാക്കുന്നതിന് വേണ്ടിയാണ് അത്രയും ഭീമന് തുകയുടെ കരാര്‍ ടിം കുക്ക് ഒപ്പുവെച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തങ്ങളുടെ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചൈനയില്‍ നിലനില്‍പ്പ് ഭീഷണി നേരിടുമെന്ന് കണ്ടെത്തിയതോടെ, ടിം കുക്ക് വഴങ്ങുകയായിരുന്നു. കരാറിന് മുമ്പ് വരെ ആപ്പിള്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വേണ്ടത്ര സംഭാവന നല്‍കുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിശ്വസിച്ചിരുന്നു. ഒരു ചൈനീസ് സര്‍ക്കാര്‍ ഏജന്‍സിയുമായാണ് ടെക് ഭീമന്റെ തലവന്‍ കരാറൊപ്പിട്ടത്. സംഭവത്തില്‍ ഇതുവരെ ആപ്പിള്‍ പ്രതികരണമറിയിച്ചിട്ടില്ല.
നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
പാറിപ്പറക്കട്ടെ 'ഹര് ഘര്‍ തിരംഗ'
ഇഡിയെക്കണ്ടാല്‍ എന്തിനു പേടിക്കണം?
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
റംസാന് നോമ്പിന് മുന്നോടിയായി ഇസ്രയേലില്‍ പാലസ്തീന് തീവ്രവാദികളുടെ ആക്രമണം; അഞ്ചു പേര് കൊല്ലപ്പെട്ടു; സൈന്യത്തോട് തയാറാകാന്‍ നഫ്താലി ബെനറ്റ്
യോഗ ഷിര്‍ക്കാണ്; മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ (വീഡിയോ)
ഉക്രൈന് ഇസ്ലാമിന്റെ ഭൂമി; ശരിയത്ത് അനുസരിച്ച് അവ തിരിച്ചു പിടിയ്ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറാവണം: ഇറാക്കി നിരീക്ഷകന്