ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. എട്ട് കോടിയിലധികം ഫോളോവേഴ്സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംമ്പിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടത്.
ട്വിറ്റര്‍ ബ്ലോക്ക് മാറ്റിയെങ്കിലും ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവയിലുള്ള അക്കൗണ്ടുകള്‍ ട്രംമ്പിന് തിരികെ ലഭിച്ചിട്ടില്ല. കുറഞ്ഞ പക്ഷം ബൈഡന് അധികാരമേല്‍ക്കുന്നതുവരെ എങ്കിലും ഉപരോധം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ബ്ലോക്കുമാറ്റുന്നത് സംബന്ധിച്ച് അനുകൂല നിലപാടല്ല് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗില്‍ നിന്നും ലഭിക്കുന്നത്. ട്വിച്ച്, സ്നാപ്പ് ചാറ്റ് എന്നീ പ്ലാറ്റ്ഫോമുകളും ട്രംമ്പിന്റെ അക്കൗണ്ടുകള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല.
സംഭവത്തില്‍ കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ് വക്താവ് ജുഡ് ഡീരെ രംഗത്തെത്തി. കമ്പനികള്‍ നിയന്ത്രണാതീതരാകുകയാണെന്ന് അദേഹം വിമര്‍ശിച്ചു. ചരിത്രത്തിലാലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: