കാബൂള്‍ : അഫാഗാനില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 200 താലിബാന് ഭീകരരെ വധിച്ചു. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. അഫ്ഗാന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഫവദ് അമന് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച വൈകുന്നേരം 6:30 നാണ് ജാവ്ജന്‍ പ്രവിശ്യയിലെ ഷെബര്‍ഗാന്‍ നഗരത്തില്‍ താലിബാനെ ലക്ഷ്യമിട്ട് ബി -52 ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ആക്രമണത്തില്‍ ഭീകരര്‍ക്ക് കനത്ത ആള് നാശമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് നടക്കുന്ന നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി.
യുഎസ് വ്യോമസേനയുടെ ആക്രമണത്തില്‍ ഭീകരര്‍ക്ക് കനത്ത ആള് നാശമാണ് ഉണ്ടായത്. താലിബാന്റെ വലിയ ആയുധശേഖരവും വെടിക്കോപ്പുകളും നൂറിലധികം വാഹനങ്ങളും തകര്‍ക്കപ്പെട്ടതായി അഫ്ഗാന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വടക്കന്‍ അഫ്ഗാനിലെ ജാവ്ജന്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഷബര്‍ഗാന്‍ താലിബാന് കീഴടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് വ്യോമാക്രമണം ശക്തമാക്കുകായിരുന്നു. ഷബര്ഗാനിലെ ഗവര്‍ണറുടെ ഓഫീസടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ താലിബാന് പിടിച്ചടക്കി. ജയിലുകള്‍ പിടിച്ചെടുത്ത് ഭീകരര്‍ തടവുകാരെ തുറന്നുവിട്ടു.
അതേസമയം നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നും സൈന്യം ഇപ്പോഴും ഷെബെര്‍ഗാനിലുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടാതിരിക്കാനാണ് സൈന്യം തല്ക്കാലം പിന്‍വാങ്ങിനില്‍ക്കുന്നതെന്ന് സൈനിക വക്താവ് ഫവാദ് അമന് പറഞ്ഞു. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന് നിയന്ത്രണത്തിലാണ്. അഫ്ഗാനിലെ മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന് വക്താക്കള്‍ അറിയിച്ചു. സരാഞ്ച് ജയില്‍ പിടിച്ചെടുത്ത് തടവുകാരെയും താലിബാന് മോചിപ്പിച്ചിരുന്നു. ഇന്റലിജന്റ്സ് ഹെര്‍ക്വാര്‍ട്ടേഴ്സിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന് അവകാശപ്പെട്ടു. തെളിവായി ചിത്രങ്ങളും വിഡിയോയും താലിബാന് പുറത്തുവിട്ടിട്ടുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: