വാഷിംഗ്ടണ്‍: അമേരിക്കയുടെ നയതന്ത്ര സമീപനത്തില്‍ മാറ്റം വരുത്തി ജോ ബൈഡന്. റഷ്യയുടെ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.
ഏഴ് റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് അനുബന്ധമായി 14 സ്ഥാപനങ്ങളെയും നിരീക്ഷിച്ച് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായ നിര്‍ണ്ണായക നടപടിയായാണ് ഇതിനെ ലോകം കാണുന്നത്. സര്‍ക്കാര്‍ ഗവേഷണ സ്ഥാപനത്തിലും വിലക്കും നല്‍കിയിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുറോപ്യന്‍ യൂണിയനും റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ തീവ്രനിലപാടാണ് ബൈഡന് സ്വീകരിക്കുന്നത്.
നവാല്‍നിക്കെതിരെ നടന്ന വധശ്രമം റഷ്യ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. അതിനാല്‍ ലോകം കൂടുതല്‍ ശ്രദ്ധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ നടപടിക്കെതിരെ റഷ്യ രംഗത്തുവന്നിട്ടുണ്ട്. അമേരിക്ക രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കയറി ഇടപെടുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: