ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകര വേട്ട തുടര്‍ന്ന് സുരക്ഷാ സേന. കുല്‍ഗാം ജില്ലയില്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കശ്മീര്‍ സംഘടനയിലെ രണ്ട് ഭീകരരെ വധിച്ചു.
അബു ഇബ്രാഹിം, ഷഹീന് ബഷീര്‍ തോക്കര്‍ എന്നിവരാണ് വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ള ഭീകര സംഘടനയിലെ പ്രധാന പ്രവര്‍ത്തകനാണ് അബു ഇബ്രാഹിം. ഇയാളുടെ സഹായിയാണ് ഷഹീന് ബഷീര്‍ തോക്കര്‍.
34 രാഷ്ട്രീയ റൈഫിള്‍ സൈനികരും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകര വേട്ട നടത്തിയത്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരെ വധിച്ചതായി ഔദ്യോഗിക വക്താവ് അറിയിക്കുകയായിരുന്നു.
2017 ലാണ് ആദില്‍ അഹമ്മദ് വാനി എന്നറിയപ്പെടുന്ന അബു ഇബ്രാഹിം ഐസ്ജെകെയില് അംഗമാകുന്നത്. ലഷ്കറെ തൈ്വബയില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ഷഹീന് ബഷീര്‍ തോക്കര്‍ 2019 ലാണ് സംഘടനയുടെ ഭാഗമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: