ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും നല്കി. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മതിയായ സുരക്ഷ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഏര്‍പ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
തബ്ലീഗ് ജമായത്ത് പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളിലും നിരീക്ഷണ കേന്ദ്രങ്ങളിലും അവര്‍ ആരോഗ്യവകുപ്പ് ജീവനക്കാരോട് സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഡോക്ടര്‍ക്ക് നേരേ തുപ്പുക, റൂമുകളില്‍ നഗ്നരായി നടക്കുക, അക്രമസ്വഭാവം കാണിക്കുക തുടങ്ങിയ മോശം പ്രവര്‍ത്തികളാണ് പലയിടങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തത്. ചില ആശുപത്രികള്‍ പോലീസ് സഹായം തേടിയിട്ടുണ്ട്.കൊറോണ രോഗികളും ബന്ധുക്കളും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടസ്സപ്പെടുത്തരുതെന്നും ജോലി നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: