വാഷിംഗ്ടണ്‍: കാബൂളിലെ ഒരു സിഖ് ഗുരുദ്വാരയ്ക്കെതിരായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ശക്തമായി അപലപിച്ചു.
‘ ഗുരുദ്വാരയ്ക്കെതിരായ ഭീകരമായ ഭീകരാക്രമണം, ശാശ്വത സമാധാനം കണ്ടെത്താനുള്ള പോരാട്ടത്തിനിടയില്‍ അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന നിരവധി വെല്ലുവിളികളുടെ ദാരുണമായ ഓര്‍മ്മപ്പെടുത്തലാണ്,പവിത്രമായ ഒരു സ്ഥലത്തിന് നേരെയുള്ള അത്തരം ആക്രമണം മതസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ്’ കമ്മീഷന് അധ്യ്്ക്ഷന് ടോണി പെര്‍ക്സ് പറഞ്ഞു
ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 27 പേര് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറു മണിക്കൂര്‍ നീണ്ട പോരാട്ടത്തെത്തുടര്‍ന്ന് അഫ്ഗാന് സുരക്ഷാ സേന സിഖ് ആരാധനാലയത്തിനുള്ളില്‍ 150 ബന്ദികളെ രക്ഷപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ സിഖ് സമുദായത്തെ ഇന്ത്യ അനുശോചനം അറിയിച്ചു.ന്യൂനപക്ഷ സമുദായത്തിന്റെ മത ആരാധനാലയങ്ങള്‍ക്കെതിരായ ഇത്തരം ഭീരുത്വം കുറ്റവാളികളുടെയും അവരുടെ പിന്തുണക്കാരുടെയും വൈരാഗ്യ മനോഭാവത്തിന്റെ പ്രതിഫലനമാണ്.
മരണപ്പെട്ടയാളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് ഞങ്ങളുടെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് സമുദായത്തിലെ ദുരിതബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്കാന് ഇന്ത്യ തയ്യാറാണ്, ”വിദേശമന്ത്രാലയം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: