പാരീസ്: മുന്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെക്ക് ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്കി. ഈ മാസം 27നാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക.
അടുത്തിടെ സമാപിച്ച യുഎസ് ഓപ്പണില്‍ മുറെക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചിരുന്നു. ഇടുപ്പിലെ പരിക്കിനുശേഷം മുറെ മത്സരിക്കുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണ് യുഎസ് ഓപ്പണ്‍. നാലു ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയിട്ടുള്ള മുറെ ആദ്യ മത്സരത്തില്‍ ലോക നാല്‍പ്പത്തിയൊമ്പതാം റാങ്കുകാരനായ ജാപ്പനീസ് താരം യോഷിതോ നിഷിയോക്കയെ പൊരുതിതോല്പ്പിച്ചു. സ്കോര്‍: 4-6, 4-6,7-6 (7-5), 7-6 (7-4), 6-4. പക്ഷെ അടുത്ത മത്സരത്തില്‍ പതിനഞ്ചാം സീഡായ കാനഡയുടെ ഫെലിക്സ് ആഗര്‍ അലാസിയമാനിനോട് തോറ്റു.
മെയ് മാസത്തില്‍ നടക്കേണ്ട ഈവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ കൊറോണ മഹാമാരിയെ തുടര്‍ന്നാണ് സെപ്തംബര്‍ ഇരുപത്തിയേഴിലേക്ക് മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: