മയക്കുമരുന്ന് കേസ് പ്രതിയുടെ ക്രെഡിറ്റ് കാര്‍ഡ് ആരൊക്കെ ഉപയോഗിച്ചു എന്നത് വളരെ വേഗം കണ്ടെത്താവുന്ന കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച സ്ഥലം, തീയതി, സമയം എന്നിവ ബാങ്കില്‍ നിന്ന് ഇഡി ശേഖരിച്ചു കഴിഞ്ഞു.
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് കണ്ടെത്തി. ബംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡാണ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ കാര്‍ഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചത്.
എന്നാല്‍, തിരുവനന്തപുരത്തെ സ്ത്രീകളുടെ പ്രമുഖ ബ്യൂട്ടി പാര്‍ലര്‍, മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചെന്ന് ഇഡി കണ്ടെത്തി. ഇതോടെ, വിഷയത്തില്‍ ബിനീഷിന്റെ കുടുംബാഗങ്ങളും ഉള്‍പ്പെടുകയാണ്. മയക്കുമരുന്ന് കേസ് പ്രതിയുടെ ക്രെഡിറ്റ് കാര്‍ഡ് ആരൊക്കെ ഉപയോഗിച്ചു എന്നത് വളരെ വേഗം കണ്ടെത്താവുന്ന കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച സ്ഥലം, തീയതി, സമയം എന്നിവ ബാങ്കില്‍ നിന്ന് ഇഡി ശേഖരിച്ചു കഴിഞ്ഞു. ഈ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതാരെന്ന് വ്യക്തമായി കണ്ടെത്താനാകും.
അനൂപ് മുഹമ്മദിനെ മുന്നില്‍നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെ വരെ വിവരങ്ങള്‍ ശേഖരിച്ചത്.
നേരത്തേ, മയക്കുമരുന്നു കേസിന്റെ തെളിവ് തേടി എന്‍ഫോഴ്സ്മെന്റ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് അലങ്കോലമാക്കാന്‍ എത്തിയ ബന്ധുക്കളില്‍ ചൂതാട്ട കേസിലെ വനിതയുമുണ്ടായിരുന്നു. കോടിയേരിയുടെ ഭാര്യാ സഹോദരിയുടെ നേതൃത്വത്തിലാണ് ബന്ധുക്കള്‍ റയിഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ വീടിനുമുന്നിലെത്തി ബഹളം ഉണ്ടാക്കിയത്. തലശ്ശേരിയിലെ ധര്‍മ്മടത്ത് ചൂതാട്ടം നടത്തിയതിന് സിപിഎം പ്രവര്‍ത്തകനൊപ്പം പോലീസ് പിടിയിലായിട്ടുള്ള സ്ത്രീയാണിവര്‍.
പരിശോധനയക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നീട് ബിനിഷിന്റെ ഭാര്യ കൈക്കുഞ്ഞുമായി എത്തുകയും താക്കോല്‍ നല്‍കുകയും ചെയ്തു. റയിഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ബന്ധുക്കള്‍ എത്തി അകത്തു കയറണമെന്നാവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല.
'ഈ യുദ്ധം നമ്മള് ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്സിന് വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍
ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി
വാക്സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു
കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍
ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍
ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
ഗ്രാമ പഞ്ചായത്ത്: എല്‍ഡിഎഫിന് 562 വാര്‍ഡ് കുറഞ്ഞു; യുഡിഎഫിന് 431 വാര്‍ഡും നഷ്ടമായി
ചിന്താ ജെറോമിന്റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം
പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്ത്?; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍
പ്രതിഷേധം ആളിക്കത്തി; രാജന്റേയും ഭാര്യയുടേയും മരണത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മക്കള്‍ക്ക് വീട് വച്ചു നല്‍കും