കൂത്താട്ടുകുളം: കാറിലെത്തി കത്തികൊണ്ട് ആളുകളെ ആക്രമിച്ച് ഭീകാരാന്തരീഷം സൃഷ്ടിച്ച് മോഷണം നടത്തുന്ന സംഘം കൂത്താട്ടുകുളം പോലീസിന്റെ പിടിയില്‍. രാമപുരം ഏഴാച്ചേരികുന്നേല് വിഷ്ണു(26), ആനപാപ്പാന്കൂടിയായ തൃശ്ശൂര്‍ വടക്കേചേരി വരടിയാട്ടില്‍ വീട്ടില്‍ അനുരാഗ് (20), പിറവം ഓണക്കൂര്‍ ചിറ്റേതറ ശിവന് (31) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടോടെ കിഴകൊമ്പ് വളപ്പില്‍ അക്രമം നടത്തുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് അക്രമികളെ പിടികൂടിയത്.
വിഷ്ണു അടുത്തനാളില്‍ ചോറ്റാനിക്കര, മൂവാറ്റുപുഴ. കടുത്തുരുത്തി എന്നിവിടങ്ങളില്‍ നടത്തിയ മോഷണ കേസിലെ പ്രതിയാണ്, ജയില്‍ ശിക്ഷ കഴിഞ്ഞ് ഏഴ് മാസമായി പുറത്തിറങ്ങിയിട്ട്. അനുരാഗിനെതിരെ മോഷണം നടത്തിയതില്‍ രണ്ട് കേസുകളുണ്ട്. കൂത്താട്ടുകുളം, പിറവം സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ശിവന്. സംഘം ചേര്‍ന്ന് മോഷണവും അക്രമവും കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പനയും നടത്തിവന്നിരുന്നവരാണ് പ്രതികള്‍.
കിഴകൊമ്പ് വളപ്പ് ജങ്ഷനില്‍ വഴിയില്‍നിന്ന യാത്രക്കാരനോട് വഴി ചോദിച്ച് ശേഷം ഇയാളെ അക്രമിക്കു കയായിരുന്നു. കണ്ടുനിന്ന നാട്ടുകാര്‍ ഇവരെ വാഹനം പിന്തുടര്ന്ന് പിടികൂടിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. കിഴകൊമ്പ് സ്വദേശികളായ വിഷ്ണു, ചെള്ളയ്ക്കപ്പടി സ്വദേശി വേണു, വളപ്പ് സ്വദേശി വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമികളുടെ പിന്നാലെ പോയ വിനീതിനെ സംഘം വാഹനം നിര്‍ത്തി ആക്രമിക്കുകയും കഴുത്തില്‍ കിടന്ന് മാല മോഷ്ടിക്കുകയുമായിരുന്നു. വിഷുണുവിനേയും വേണുവിനേയും കുത്തി മുറിവേല്‍പ്പിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തൊടുപുഴയില്‍നിന്ന് വന്ന സംഘം വഴിത്തല മുതല്‍ അക്രമം നടത്തി വരികയായിരുന്നു. ഇവിടെ വച്ച് വാഹനം ഇടുപ്പിച്ച് ഒരാളെ വീഴ്ത്തി മോഷണം നടത്തിയിരുന്നു. നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന് സമീപത്ത്നിന്ന് കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ മൊബൈല്‍ മോഷ്ടിച്ചിരുന്നു. ഇവര്‍ വിവരം പോലീസില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് സംഘം വളപ്പില്‍ അക്രമം നടത്തിയത്. തൊടുപുഴയില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയശേഷമാണ് കൂത്താട്ടുകുളത്തേക്ക് സംഘം വന്നത്.
സ്റ്റേഷന് ഓഫീസര്‍ കെ.ആര്. മോഹന്‍ദാസ്, എസ്ഐമാരായ കെ.പി. സജീവ്, എം.ടി. വിജയകുമാര്‍, ബിജു ജോണ്‍, അഭിലാഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിന് അടുത്തുള്ള നിരീക്ഷണ കേന്ദ്രത്തില്‍ പോലീസ് കാവലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: