വെര്‍മോണ്ട്: സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരരത്തിനിന്നും പിന്മാറി.ഏപ്രില്‍ 8 ബുധനാഴ്ച രാവിലെയാണ് ബെര്‍ണിയുടെ ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത് .
ഡെമോക്രാറ്റിക് പ്രൈമറിയില്‍ മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാനാവാത്തതാണ് മത്സരരംഗത്തുനിന്നും വെര്‍മോണ്ട് സെനറ്റര്‍ പിന്‍വാങ്ങാന്‍ കാരണമായത്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്നസാന്‍ഡേഴ്സ് സാധാരണ ജനനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വെച്ചിരുന്നത് . 78-കാരനായ അദ്ധേഹത്തിനുപിന്നില്‍ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു ..ബെര്‍ണി.സാണ്ടേഴ്സ് മത്സരത്തില്‍ നിന്നും പിന്മാറിയതോടെ ജോ ബൈഡന്റെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പായി..
ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇതുവരെ 879 ഡലിഗേറ്റുകലെയാണ് സാന്‍ഡേഴ്സിനു ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനു 1165 ഡെലിഗേറ്റുകളെയും ലഭിച്ചിട്ടുണ്ട് . സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ 1991ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ് .നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംമ്പും ബൈഡനും തമ്മില്‍ വാശിയേറിയ മത്സരം നടക്കും . അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഈ സാഹചര്യത്തില്‍ ബൈഡനു കഴിയുമെന്ന് കരുതുന്നില്ല. നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംപ് അടുത്ത നാലുവര്‍ഷ ത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ടീയ നിരീക്ഷരുടെ അഭിപ്രായം
പ്രതികരിക്കാൻ ഇവിടെ എഴുതുക: