തിരുവനന്തപുരം: കായംകുളം എംഎല്‍എ യു. പ്രതിഭാഹരിയുടെ പരാമര്‍ശം നിലവാരമില്ലാത്തതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര് പ്രഫുല്‍ കൃഷ്ണന്. ഒരു ജന പ്രതിനിധിയാണ് താനെന്ന് പ്രതിഭാഹരി ഓര്‍ക്കേണ്ടതായിരുന്നു. ഈ കൊറോണാക്കാലത്തും സ്വന്തം ശരീരം നോക്കാതെ മാധ്യമ ധര്‍മ്മം നിര്‍വഹിക്കുന്ന സഹോദരിമാരെയാണ് എം എല്‍ എ അപമാനിച്ചിരിക്കുന്നത്. അവരുടെ വിഷമങ്ങളും സങ്കടങ്ങളും വീട്ടിലെ എസി മുറിയില്‍ ഇരുന്ന് ഫേസ്ബുക്ക് നോക്കുന്ന എംഎല്‍എയ്ക്ക് മനസ്സിലാകില്ല. ഡിവൈഎഫ്ഐനേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ ദേഷ്യം തീര്‍ക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരോടല്ല. മാധ്യമ പ്രവര്‍ത്തകരോട് നിരുപാധികം മാപ്പ് പറയുക എന്നതാണ് അന്തസ്സ് എന്ന് ബഹുമാന പുരസ്സരം കായംകുളം എംഎല്‍എ പ്രതിഭാഹരിയെ യുവമോര്‍ച്ച ഓര്‍മ്മിപ്പിക്കുന്നുവെന്നും അദേഹം പറഞ്ഞു.
നേരത്തെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലാണ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. ഏതെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ തനിക്കെതിരെ വാര്‍ത്തയുണ്ടാക്കുന്നത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനമാണ്. താന്‍ ഒരു മാധ്യമത്തിന്റേയും പരിലാളനകൊണ്ട് നേതാവായ ആളല്ല. പ്രസ്ഥാനമാണ് ഈ വിധത്തില്‍ വളര്‍ത്തിയെടുത്തത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചോര്‍ത്തി നല്‍കാത്തതിലുള്ള ദേഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് തീര്‍ക്കുന്നത്. ചില ദീര്‍ഘ നിശ്വാസങ്ങള്‍ പോലും വാര്‍ത്തയാക്കുന്നുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിലും ഭേദം നിങ്ങള്‍ക്ക് ശരീരം വിറ്റ് ജീവിക്കുന്നതാണെന്നും പ്രതിഭാഹരി പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
കൊറോണ ഭീതി വിട്ടൊഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപ്പാമ്പുകളെ പിടിക്കാനുണ്ടെന്ന് ഡിവൈഎഫ്ഐയെ ഉന്നം വെച്ച് കഴിഞ്ഞ ദിവസം എംഎല്‍എ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ ഡിെൈവഫ്ഐ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: