ബ്രഹ്മതത്ത്വ ധ്യാനം
അടുത്ത 13 ശ്ലോകങ്ങളിലായി ബ്രഹ്മതത്ത്വത്തെ ധ്യാനിക്കാനുള മാര്‍ഗങ്ങളെ വിവരിക്കുന്നു.
ശ്ലോകം 254
ജാതി നീതി കുല ഗോത്ര ദൂരഗം
നാമരൂപഗുണദോഷവര്‍ജ്ജിതം
ദേശകാല വിഷയാതിവര്ത്തി യദ്
ബ്രഹ്മ തത്ത്വമസി ഭാവയാത്മനി
ജാതി, നീതി, കുലം, ഗോത്രം എന്നിവ ഇല്ലാത്തതും പേര്, രൂപം, ഗുണം, ദോഷം മുതലായവ ഇല്ലാത്തതും ദേശം, കാലം, വിഷയം ഇവയ്ക്ക് അതീതവുമായ യാതൊരു ബ്രഹ്മമുണ്ടോ അതാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്യണം.
സാധകരെ ധ്യാനത്തിന് സഹായിക്കുന്ന ആശയങ്ങളാണ് ഇവിടം മുതല്‍ പറയുന്നത്. ഇത് മനന നിദിദ്ധ്യാസനങ്ങള്ക്ക് നന്നായി പ്രയോജനപ്പെടുത്താം. തത് ബ്രഹ്മ ത്വമസി- ആ ബ്രഹ്മമാകുന്നു നീ എന്ന ഭാവനയെ നിരന്തരം ഉള്ളില്‍ നിലനിര്‍ത്തണം.
തന്നില്‍ തന്നെ, ഹൃദയത്തില്‍ ഭാവന ചെയ്യാനാണ് ഇവിടെ പറയുന്നത്. ബോധിക്കുക എന്നത് ബുദ്ധിയുടേയും ഭാവന ചെയ്യുക എന്നത് മനസ്സിന്റെയും ധര്‍മ്മമാണ്. ബുദ്ധി വിചാരമായും മനസ്സ് വികാരമായും ബന്ധപ്പെട്ടിരിക്കുന്നു. ബുദ്ധി ജ്ഞാനപ്രധാനവും മനസ്സ് ഭക്തിപ്രധാനവുമാണ്.
ബുദ്ധിയും മനസ്സും ഒരുമിച്ച് ചേര്‍ന്നാലേ പരമസത്യത്തെ അറിയാനാകുകയുള്ളൂ. അതു കൊണ്ട് ഇവ രണ്ടും ചേര്‍ന്ന അവസ്ഥയാണ്. ഹൃദയം ഭാവന ചെയ്യുക എന്നതിനെ ഹൃദയത്തിന്റെ പ്രവൃത്തിയായി അറിയണം. വിചാരവും വികാരവും നന്നായി ഒന്നിച്ചു ചേര്‍ന്നതാണ് ഭാവന.
മനസ്സും ബുദ്ധിയും പരസ്പരം പോഷിപ്പിച്ചാല്‍ അത് ഭാവനയായി. വിവേകത്തെ വികാരം കൊണ്ടും വികാരത്തെ വിചാരം കൊണ്ടും പ്രചോദിപ്പിച്ചാല്‍ ഭാവന സമ്പൂര്‍ണ്ണമാകും. ബ്രഹ്മമാണ് ഞാന്‍ എന്ന് ഹൃദയം കൊണ്ട് നിരന്തരം ഭാവന ചെയ്യണം
ശാസ്ത്രജ്ഞാനം ധാരാളം നേടുന്നതിനോടൊപ്പം അതിനെ ഭാവന ചെയ്ത് അനുഭവമാക്കുകയും വേണം.ബ്രഹ്മമാണ് ഞാന്‍ എന്നുള്ള നിരന്തരമായ അനുസന്ധാനം ചെയ്യുന്നതിലൂടെ ആ അനുഭൂതി കൈവരിക്കാനാവും.
ജാതി എന്നത് സസ്യജാതി മൃഗ ജാതി, മനുഷ്യജാതി എന്നിങ്ങനെ അറിയണം. മനുഷ്യരിലെ വിവിധ ജാതികളും ഉള്‍പ്പെടും. നീതി എന്നതിനെ ആചാരമര്യാദകള്‍, നിയമ വ്യവസ്ഥ എന്നറിയാം. കുലം, ഗോത്രം, വര്‍ഗം, വര്‍ണ്ണം, മതം തുടങ്ങിയവയ്ക്കൊക്കെ അപ്പുറമാണ് ബ്രഹ്മം.
സ്ത്രീ, പുരുഷന്, സ്വദേശി പരദേശി തുടങ്ങിയതൊന്നും അതില്‍ പ്രസക്തമേയല്ല.
അതിന് പേരോ ആകൃതിയോ ഗുണദോഷങ്ങളോ ഇല്ല. ദേശം, കാലം, വിഷയം എന്നിവയെയൊക്കെ അതിക്രമിച്ചു നല്ക്കുന്നതാണത്. അതിനെ ഒരു തരത്തിലും പരിമിതപ്പെടുത്താനാവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: