ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനുള്ള നാലാംഘട്ട ലോക്ഡൗണിലെ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ മാസം 31 വരെയുള്ള നിയന്ത്രണങ്ങളില്‍ വ്യപകമായ ഇളവുകള്‍ നല്കി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീന്‍ മേഖലകളെ കണ്ടെത്തി കൃത്യമായി രേഖപ്പെടുത്തണം. ചുവപ്പ്-ഓറഞ്ച് സോണുകള്‍ക്കുള്ളില്‍ സാങ്കേതിക വിവരങ്ങളും പ്രാദേശിക തലത്തിലുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കി പ്രാദേശിക അധികാരികള്‍ കണ്ടെയ്ന്മെന്റ്, ബഫര്‍ സോണുകളും രേഖപ്പെടുത്തണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ കര്‍ശന പരിധി നിലനിര്‍ത്തി അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ചില കാര്യങ്ങളില്‍ രാജ്യത്തുടനീളമുള്ള വിലക്കു തുടരും.
ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പ്രത്യേകമായി നിരോധിച്ചിരിക്കുന്നവ ഒഴികെ മറ്റെല്ലാ കാര്യങ്ങളും അനുവദിക്കും. ഇത്തവണ വ്യാപകമായ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മാര്‍ഗനിര്‍ദേശങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സാഹചര്യം വിശകലനം ചെയ്ത് ആവശ്യമെന്ന് കരുതുന്ന മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നിരോധിക്കുകയോ കര്‍ശനമാക്കുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: