ന്യൂദല്‍ഹി: വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് പണരഹിത ചികിത്സ നല്കാന് കേന്ദ്രം പദ്ധതി തയാറാക്കുന്നു. 2019ലെ മോട്ടോര്‍ വാഹന നിയമ പ്രകാരമാണ് കേന്ദ്ര റോഡ് ഗതാഗത–ദേശീയപാത മന്ത്രാലയം പദ്ധതിയൊരുക്കുന്നത്.
ഗുരുതരമായി പരിക്കേറ്റവര്‍ക്കടക്കം പണരഹിത ചികിത്സ ഉറപ്പു നല്‍കുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗതാഗതത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും കത്തയച്ചു. ഈ മാസം പത്തിനു മുമ്പ് അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.
മോട്ടോര്‍ വാഹന അപകട നിധി സ്വരൂപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തെ 21,000 ലധികം ആശുപത്രികളുമായി ബന്ധമുള്ള ദേശീയ ആരോഗ്യ അതോറിറ്റിക്കാണ് നടത്തിപ്പ് ചുമതല. റോഡ് ഉപയോഗിക്കുന്ന രാജ്യത്തെ എല്ലാവരെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരും. അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിനും അപകട നിധി ഉപയോഗിക്കും. പണമടയ്ക്കാനുള്ള ശേഷി നോക്കാതെ തന്നെ അപകടത്തില്‍പ്പെട്ടവര്‍ക്ക് കൃത്യസമയത്ത് മെച്ചപ്പെട്ട ചികിത്സ നല്കാനാകുന്ന തരത്തിലാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: