വാഷിങ്ടണ്‍ : സുരക്ഷയുടെ ഭാഗമായി ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ യുഎസും ടിക് ടോക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാധ്യമങ്ങളോട് നടത്തിയെ വെളിപ്പെടുത്തലിലാണ് ഇക്കാര്യം അറിയിച്ചത്.
ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ യുഎസ് ആലോചിച്ചു വരികയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. ടിക് ടോക് ഉപയോക്താക്കളുടെ വിശദ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നേരത്തെ ആശങ്ക നിലനിന്നിരുന്നു. വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുമ്പായി ഇതുസംബന്ധിച്ച് വ്യക്തമാക്കാന്‍ സാധിക്കില്ല. എന്നാല്‍ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു വരികയാണെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.
രഹസ്യാന്വേഷണ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തും നല്കുന്ന നിയമങ്ങളാണ് ചൈനയില്‍ ഉള്ളത്. അതുകൊണ്ടുതന്നെയാണ് ആപ്പ് നിരോധനത്തിലേക്കും യുഎസിനെ പ്രേരിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഉടലെടുത്ത യുഎസ്- ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് പോംപിയോയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
പൗരന്മാരുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി 59 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് മറ്റഅ രാജ്യങ്ങളും ഏറ്റെടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: