പേരാമ്പ്ര: ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് സംസ്ഥാന ഏക ജാലക ബോര്‍ഡിലൂടെ ഖനനാനുമതി നല്‍കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനാണ് തിരിച്ചടി ഏറ്റത്. ഹൈക്കോടതിയുടെ സ്റ്റേയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ നടത്തിവന്ന അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു.
സമരസമിതി നേതാവ് കൊളക്കണ്ടി ബിജു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് കോടതി ഉത്തരവിട്ടത്. സര്‍വ്വകക്ഷി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂട്ടാലിടയില്‍ നടക്കുന്ന രണ്ടാം ദിവസത്തെ ഉപവാസ സമരം വാകയാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാളുമായ ആബിദ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലന് അധ്യക്ഷനായി. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശങ്കരന്, ടി. സദാനന്ദന്, ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമിതി അംഗം ഡോ.വി.കെ. ദീപേഷ്, ഷാജി. കെ. പണിക്കര്‍, നിജേഷ് അരവിന്ദ്, രാജന് നരയംകുളം, ജില്ലാ പഞ്ചായത്തംഗം ഷീജ പുല്ലരിക്കല്‍, ടി. എന്നിവരാണ് ഉപവാസമിരുന്നത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ചന്ദ്രന് നാരങ്ങനീര് നല്കി സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: