ഒറ്റപ്പാലം: പാലപ്പുറത്ത് അപകടത്തില്‍പ്പെട്ട ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്ക് കൊറോണ. കഴിഞ്ഞ വ്യാഴാഴ്ച ലോറി മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലെത്തിയ തമിഴ്നാട് വില്ലുപുരം സ്വദേശിയായ 18 കാരന് ശനിയാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. അപകടത്തില്‍പെട്ട് ഇയാളെയും ഡ്രൈവറെയും ആശുപത്രിയിലെത്തിച്ച മൂന്ന് പേരുള്‍പ്പടെ എട്ടുപേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ പരിശോധന ഫലം നെഗറ്റീവാണ്.
പഴ വര്ഗങ്ങളുമായെത്തിയ ലോറി പാലപ്പുറം ചിനക്കത്തൂര്‍ കാവിന് സമീപമാണ് നിയന്ത്രണം വിട്ട് മറഞ്ഞത്. പരിക്കേറ്റ ഡ്രൈവറെയും സഹായിയെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തമിഴ്നാട് സ്വദേശികളായതിനാല്‍ കൊറോണ നിരീക്ഷണ വാര്‍ഡിലേക്കാണ് ഇവരെ മാറ്റിയിരുന്നത്.
സഹായിയുടെ കൈക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ജില്ലാശുപത്രിയിലേക്ക് മാറ്റിയിരുന്ന. ഇവിടെ വെച്ച് നടന്ന പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കമുണ്ടായ എട്ടുപേരെയും കൊറോണ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: