തൃശൂര്‍: ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 60 പേര് രോഗമുക്തരായതാണ് ജില്ലക്ക് ആശ്വസിക്കാന്‍ വഴിയൊരുക്കി.. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയില്‍ 578 പേര് ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 12 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്.
ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് 8 പേര്‍ക്ക് സമ്പര്‍ക്കബാധയുണ്ടായി. ശക്തന് ക്ലസ്റ്റര്‍ 1, രാമപുരം ക്ലസ്റ്റര്‍ 1, കുന്നംകുളം ക്ലസ്റ്റര്‍ 1, കെഎസ്ഇ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം വഴി 7, ഉറവിടമറിയാത്തവര്‍ 4 എന്നിങ്ങനെയാണ് സമ്പര്‍ക്കരോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 8 ഉം വിദേശത്ത് നിന്ന് എത്തിയവര്‍ രണ്ടുമാണ്. രോഗം ബാധിച്ചവരില്‍ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയുമുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 11673 പേരില്‍ 11045 പേര് വീടുകളിലും 628 പേര് ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 70 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
ഇന്നലെ 1616 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 43878 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 43137 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 741 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 11136 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കണ്ടൈന്‍മെന്റ് സോണുകള്‍ പുതുക്കി
തൃശൂര്‍: പുതിയ കണ്ടൈന്മെന്റ സോണുകള്‍, തൃശൂര്‍ കോര്പറേഷന് ഡിവിഷന് 9, 41, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, ആളൂര്‍ വാര്‍ഡ് 1, കാട്ടാകാമ്പാല്‍ വാര്‍ഡ് 1, 2, 5, 7, നെന്മണിക്കര വാര്‍ഡ് 4, മണലൂര്‍ വാര്‍ഡ് 3, കൈപ്പറമ്പ് വാര്‍ഡ് 10, വേളൂക്കര നാലാം വാര്‍ഡിലെ അംബേദ്കര്‍ കോളനി ഭാഗം, കുന്നംകുളം നഗരസഭ ഡിവിഷന് 21.
കണ്ടൈന്മെന്റ സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: ചാലക്കുടി നഗരസഭ ഡിവിഷന് 14, എറിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കുഴൂര്‍ വാര്‍ഡ് 2, പുത്തന്‍ച്ചിറ വാര്‍ഡ് 6, എടവിലങ്ങ് വാര്‍ഡ് 7, അടാട്ട് വാര്‍ഡ് 14, കയ്പമംഗലം വാര്‍ഡ് 20. ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതല്‍ 32 വരെയും 35, 36 ഡിവിഷനുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും. മറ്റ് ഡിവിഷനുകള്‍ കണ്ടെയ്ന്മെന്റ് സോണിലായിരിക്കും. മുരിയാട് ഗ്രാമപഞ്ചായത്തിലെ 3, 6, 8 മുതല്‍ 16 വരെയുളള വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. അവശേഷിക്കുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്റമെന്റ് സോണിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: