ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചര്‍ച്ചയില്‍ മുന്‍നിരക്കാരായ നാല്‍പ്പത്തിയൊമ്പത് കായിക താരങ്ങളും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുത്തു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് കായിക താരങ്ങളുടെ സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തിയത്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി, വീരേന്ദ്ര സേവാഗ്, എം.എസ്. ധോണി, രോഹിത് ശര്‍മ, യുവരാജ് സിങ്, സഹീര്‍ ഖാന്, കെ.എല്‍. രാഹുല്‍ തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെുടത്തു. ഇന്ത്യയുടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി. സിന്ധു, ജാവലില്‍ ത്രോ താരം നീരജ് ചോപ്ര, ബോക്സിങ് താരം മേരി കോം, അമിത് പംഗല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഷൂട്ടര്‍ മനു ഭാക്കര്‍, മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ്, അത്ലറ്റ് ഹിമ ദാസ്് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: