കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 15 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജൂണ്‍ 27ന് ആത്മഹത്യചെയ്ത വെള്ളയില്‍ ബിജി റോഡിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സമ്പര്‍ക്കത്തിലായ പത്തു വയസ്സുകാരനായ ആണ്‍കുട്ടിയടക്കം ആറു പേര് ഉള്‍പ്പെടെയാണിത്. ഞായറാഴ്ച ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
വെള്ളയില്‍ ഫ്ളാറ്റിലെ താമസക്കാരായ രണ്ടു പുരുഷന്മാര് (32, 22), മൂന്നു സ്ത്രീകള്‍ (45,43,70), ആണ്‍കുട്ടി (10) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 70 വയസുളള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവര്‍ ജൂണ്‍ 25 ന് മകള്‍ താമസിക്കുന്ന വെള്ളയിലെ ഫ്ളാറ്റില്‍ എത്തിയതാണ്. പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
കോടഞ്ചേരി സ്വദേശി(28), തൂണേരി സ്വദേശി(30) ജൂണ്‍ 30ന് ബെംഗളൂരില്‍ നിന്നും ടാക്സിയില്‍ മുത്തങ്ങ വഴി വീടുകളിലെത്തി നിരീക്ഷണത്തിലായിരുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
പയ്യോളി സ്വദേശി(49) ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധന നടത്തി പോസിറ്റീവായി. മേപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും (35,14) ജൂണ്‍ 29ന് മംഗലാപുരത്ത് നിന്നും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ മൂന്നിന് മകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
ഏറാമല സ്വദേശികളായ ദമ്പതികള്‍ (28, 27) ജൂലൈ 3ന് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷ ണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
ആയഞ്ചേരി സ്വദേശി (40) ജൂലൈ 6 ന് റിയാദില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ആയഞ്ചേരി സ്വദേശി (32) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തി. ജൂലൈ 1 ന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് എഫ്എല്‍ ടിസി യില്‍ ചികിത്സയിലാണ്.
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി (48), താമരശ്ശേരി സ്വദേശി (40), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മണിയൂര്‍ സ്വദേശി (50), തലക്കുളത്തൂര്‍ സ്വദേശി (55), കല്ലായി സ്വദേശിനി (30) എന്നിവര്‍ ഇന്നലെ രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: