പരപ്പനങ്ങാടി(മലപ്പുറം): കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ കുടുംബങ്ങള്‍ക്ക് കിട്ടിത്തുടങ്ങി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ധനസഹായം ഇത്ര പെട്ടെന്ന് അക്കൗണ്ടില്‍ ലഭിക്കുമെന്ന് കരുതിയതേയില്ലെന്നാണ് ഇന്നലെ പണം ലഭിച്ച മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മാണിയാളത്ത് റീന പറയുന്നത്.
ജന്‍ധന്‍ യോജനയില്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുള്ള നിരവധി വീട്ടമ്മമാര്‍ക്കാണ് ഇന്നലെ പദ്ധതി തുടങ്ങിയ ദിവസം തന്നെ പണമെത്തിയത്. കുടുംബത്തിന്റെ വരുമാന വഴികള്‍ പൂര്‍ണമായും അടഞ്ഞ സമയത്താണ് ദുരിതകാലത്ത് അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സഹായമെത്തിക്കുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിമാസം 500 രുപ വീതം അക്കൗണ്ടിലെത്തും. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയിലെ ഗുണഭോക്താക്കളായ വീട്ടമ്മമാര്‍ക്ക് പാചക ആവശ്യത്തിനായി മൂന്നുമാസം ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുന്നുമുണ്ട്. പദ്ധതിയില്‍ അംഗമായവര്‍ക്ക് സിലിണ്ടറിന്റെ ബില്‍ തുക പൂര്‍ണമായും സബ്സിഡിയായി അക്കൗണ്ടിലെത്തിക്കുകയാണ് കേന്ദ്രം.
ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബില്‍ തുക നല്കി സിലിണ്ടര്‍ എടുക്കുന്ന പിഎംയുവൈ ഉപഭോക്താവിനാണ് ആനുകൂല്യം ലഭിക്കുന്നത്. കൊറോണ ലോക്ഡൗണ്‍ സമയത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്മേല് 62.50 രൂപ കഴിഞ്ഞ ദിവസം കുറച്ചിരുന്നതിന് പുറമേയാണിത്. അടച്ചിരിപ്പിന്റെ കാലത്ത് ആനുകുല്യങ്ങള്‍ നേരിട്ട് കുടുംബങ്ങള്ക്കെത്തിക്കുന്ന മോദി സര്‍ക്കാരിന് വീട്ടമ്മമാര്‍ നിറഞ്ഞ മനസ്സോടെയാണ് നന്ദി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: